You are Here : Home / News Plus

ജോണ്‍ കെറിയുടെ സംഭാഷണം ഇസ്രായേല്‍ ചോര്‍ത്തി

Text Size  

Story Dated: Sunday, August 03, 2014 06:27 hrs UTC

ബര്‍ലിന്‍: ഫലസ്തീനുമായി സമാധാന ചര്‍ച്ച നടത്തിയിരുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ സംഭാഷണങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന് ജര്‍മന്‍ വാര്‍ത്താവാരിക റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ചര്‍ച്ച ഇസ്രായേല്‍ ചോര്‍ത്തിയെന്നാണ് ദെര്‍ സ്പീഗല്‍ (ദി മിറര്‍) റിപ്പോര്‍ട്ട് ചെയ്തത്. ചില അറബ് രാജ്യങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇസ്രായേലിനുപുറമെ മറ്റൊരു രഹസ്യാന്വേഷണ വിഭാഗവും ചാരപ്രവൃത്തിയില്‍ പങ്കെടുത്തിരുന്നതായും റിപ്പോര്‍ട്ടില്‍ ചണ്ടിക്കാട്ടുന്നു.
ചര്‍ച്ച നടത്തുന്ന കാലത്ത് പശ്ചിമേഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കെറി നിരന്തരം ഫോണില്‍ സംസാരിക്കുമായിരുന്നു. എന്നാല്‍ ഇതില്‍ ചില കോളുകള്‍ രഹസ്യസ്വഭാവമില്ലാത്ത സാധാരണ ഫോണിലായിരുന്നു കെറി ചെയ്തിരുന്നത്. ഈ കോളുകളാണ് രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയത്. പശ്ചിമേഷ്യയില്‍ പിന്നീട് നടന്ന ചര്‍ച്ചകളില്‍ ഈ ഫോണ്‍കോളുകള്‍ ഇസ്രായേല്‍ ഉപയോഗിച്ചിരുന്നെന്നും സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിനെപ്പറ്റി കെറിയുടെ ഓഫീസോ ഇസ്രായേല്‍ സര്‍ക്കാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇപ്പോള്‍ ഗസ്സയില്‍ നടക്കുന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ടുള്ള സമാധാന ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കെറിയോട് പരോക്ഷമായി ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് ഗസ്സയും ഇസ്രായേലും തമ്മിലുള്ള ചര്‍ച്ചക്ക് മാധ്യസ്ഥം വഹിക്കാന്‍ ഇസ്രായേലിലത്തെിയ കെറി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇസ്രായേല്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.