You are Here : Home / News Plus

ദേവയാനിയെ ദേഹപരിശോധന നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമെന്ന് യു.എസ്

Text Size  

Story Dated: Saturday, January 04, 2014 08:05 hrs UTC

 

യു.എസിലെ മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കൊബ്രഗെഡെയെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗ്നയായക്കി ദേഹ പരിശോധന നടത്തുന്ന സിസി ടിവി ദൃശങ്ങള്‍ വ്യാജമെന്ന് യു.എസ്. സോഷ്യല്‍ നെറ് റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ കൃത്രിമമാണ്. അത് അപകടകരവും പ്രകോപനപരവുമായ വ്യാജ പ്രചരണമാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍്റ് ഡെപ്യൂട്ടി സ്പീക്കര്‍ മാരി ഹാര്‍ഫ് പ്രതികരിച്ചു.
അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായ ഒരു യുവതിയെ ബലമായി വിവസ്ത്രയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങളാണ് ദേവയാനിയുടേതെന്ന പേരില്‍ ഇന്‍്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. പരിശോധനയ്ക്കിടെ യുവതി നിലവിളിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാതെ വാര്‍ത്താ സെറ്റുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വംശീയ വിദ്വേഷം ജനിപ്പിക്കുന്ന കൃത്രിമ ദൃശ്യങ്ങള്‍ പുറത്തുവിട്ട നടപടി നിരുത്തരവാദപരവും അപലപനീയവുമാണ്. ദൃശ്യങ്ങള്‍ ദേവയാനിയുടേതല്ലെന്നും ഇത്തരത്തിലുളള പരിശോധനാ രീതി അമേരിക്ക പിന്തുടരാറില്ലെന്നും  ഹര്‍ഫ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.