You are Here : Home / News Plus

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; 7 പ്രതികള്‍ക്ക് ജീവപര്യന്തം

Text Size  

Story Dated: Tuesday, May 14, 2019 08:25 hrs UTC

പേരൂർ സ്വദേശി രഞ്ജിത്ത് ജോൺസൺ വധക്കേസിൽ 7 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2018 ഓഗസ്റ്റ് 15 നാണ് രഞ്ജിത്ത് കൊല്ലപ്പെട്ടത്. പ്രതികൾ രഞ്ജിത്തിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.അടുത്ത 25 വർഷത്തേക്ക് പ്രതികൾക്ക് ജാമ്യമോ പരോളോ നൽകരുതെന്ന് വിധിച്ച കോടതി രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കണ്ണനല്ലൂർ വാലിമുക്കിനു സമീപം പുതിയ വീട്ടിൽ മനോജ് (പാമ്പ് മനോജ് -40), നെടുങ്ങോലം കച്ചേരിവിള വീട്ടിൽ രഞ്ജിത്ത് ( കാട്ടുണ്ണി -30), പൂതക്കുളം പാണാട്ടു ചിറയിൽ വീട്ടിൽ ബൈജു (കൈതപ്പുഴ ഉണ്ണി-39), വെട്ടിലത്താഴത്ത് താമസിക്കുന്ന വടക്കേവിള ന്യൂ നഗർ തോട്ടിൻകര വീട്ടിൽ പ്രണവ് (കുക്കു-25), ഡീസന്റ് , ഡീസന്റ് ജംക്ഷൻ കോണത്തു വടക്കതിൽ വിഷ്ണു (21), കിളികൊല്ലൂർ പവിത്ര നഗർ വിനീത മന്ദിരത്തിൽ വിനേഷ് (38), വടക്കേവിള കൊച്ചുമുണ്ടയിൽ വീട്ടിൽ റിയാസ് (30) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. മുൻവൈരാഗ്യമാണ് രഞ്ജിത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. പാമ്പ് മനോജിന്റെ ഭാര്യയെ രഞ്ജിത്ത് വീട്ടിൽ താമസിപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം. വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം രഞ്ജിത്തിനെ ചാത്തന്നൂർ പോളച്ചിറ ഏലായിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കാറിലിട്ട് നാഗർകോവിൽ- തിരുനൽവേലി റോഡിലെ സമൂതപുരത്തെ പൊന്നാങ്കുടിയിൽ കുഴിയിൽ ഉപേക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.