You are Here : Home / News Plus

ദേശീയപാത: ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായില്ലെന്ന്‍ സര്‍ക്കാര്‍

Text Size  

Story Dated: Wednesday, August 20, 2014 03:34 hrs UTC

സംസ്ഥാനത്തെ ദേശീയപാതകള്‍ 45 മീറ്ററാക്കി വികസിപ്പിക്കണമെന്നാണ് നിലപാടെന്നും ജനങ്ങളില്‍ നിന്ന് എതിര്‍പ്പുള്ളതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദേശീയപാത 17-നായി മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ ഭൂമി ഏറ്റെടുക്കാനായില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മലപ്പുറം ജില്ലയിലെ വിജ്ഞാപനം റദ്ദായി. മറ്റ് രണ്ട് ജില്ലകളിലും വിജ്ഞാപനം നിലനില്‍ക്കുന്നുണ്ട്. 45 മീറ്ററില്‍ കുറച്ച് സംസ്ഥാനത്തു കൂടി കടന്നുപോകുന്ന ദേശീയപാതകള്‍ വികസിപ്പിക്കരുതെന്നു കാണിച്ച് സുരേഷ് ബാബുവും മറ്റും നല്‍കിയ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ദേശീയപാത 17-ന് തലപ്പാടി-കുറ്റിപ്പുറം, കുറ്റിപ്പുറം-ഇടപ്പള്ളി ഭാഗങ്ങളില്‍ കാസര്‍കോട് ജില്ലയില്‍ 110.5041 ഹെക്ടര്‍ വേണ്ടിടത്ത് 64.85 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. കണ്ണൂരില്‍ 265.66 ഹെക്ടറില്‍ 8.818-ഉം കോഴിക്കോട്ട് 133 ഹെക്ടറില്‍ 67.32-ഉം ഏറ്റെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ 337.5285 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. എന്നാല്‍, കടുത്ത എതിര്‍പ്പ് മൂലം തുടര്‍ നടപടി സ്വീകരിക്കാനായില്ല.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.