You are Here : Home / News Plus

ജനവികാരം പരിഗണിച്ചില്ലെങ്കില്‍ യു.പി.എയുടെ അനുഭവമുണ്ടാകും -സുധീരന്‍

Text Size  

Story Dated: Friday, August 15, 2014 07:40 hrs UTC

ബാര്‍വിഷയത്തില്‍ സര്‍ക്കാറിന് മുന്നറിയുപ്പുമായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ജനവികാരം പരിഗണിച്ചില്ലെ ങ്കില്‍ സംസ്ഥാന സര്‍ക്കാറിനും യു.പി.എ സര്‍ക്കാറിന്‍റെ ഗതിവരും. സ്ഥാപിത താല്‍പര്യമല്ല ജനവികാരമാണ് സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ആഞ്ഞടിച്ച് കഴിഞ്ഞ ദിവസവും കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ രംഗത്ത് വന്നിരുന്നു. അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ കോടതി മുഖാന്തരം തുറക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹൈകോടതിയില്‍ കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്‍റെ അഭിപ്രായം കോടതിയില്‍ പറയാന്‍ കഴിയില്ലെന്ന എക്സൈസ് മന്ത്രി കെ. ബാബുവിന്‍റെ പ്രസ്താവനക്കെതിരെയും സുധീരന്‍ രൂഷമായാണ് പ്രതികരിച്ചത്. കെ.പി.സി.സി ജനറല്‍ ബോഡിയുടെ പൊതുവികാരമാണതാന്‍ പ്രകടിപ്പിച്ചത്. കെ.പി.സി.സിയുടെയും ജനങ്ങളുടെയും അഭിപ്രായവും പൊതുവികാരവും മാനിക്കേണ്ടെങ്കില്‍ പിന്നെ ആരുടെ താല്‍പര്യമാണ് പരിഗണിക്കേണ്ടത്. ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് പാര്‍ട്ടി -സര്‍ക്കാര്‍ ഏകോപനസമിതിയില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.