You are Here : Home / News Plus

ഇറാഖില്‍ കുടുങ്ങിയ 43 മലയാളികളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി

Text Size  

Story Dated: Wednesday, July 09, 2014 04:35 hrs UTC

ഇറാഖിലെ കലാപഭൂമിയിലുള്ള ആസ്പത്രിയില്‍ ജോലിചെയ്യുന്ന  19 നഴ്‌സുമാരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിയതായി നാട്ടില്‍ വിവരം ലഭിച്ചു. ഇവരുള്‍പ്പെടെ 43 മലയാളികളെ ഇന്ത്യന്‍ എംബസിക്കടുത്തുള്ള ഹോട്ടലില്‍ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ നാട്ടിലേക്ക് പോകാന്‍ താത്പര്യമുള്ളവരുടെ പേരുകള്‍ നല്‍കാന്‍ അധികൃതര്‍ പറഞ്ഞിട്ടുണ്ട്. ഇത് കിട്ടിയശേഷം അടുത്ത ദിവസങ്ങളില്‍ ഇവരെ നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടിയെടുക്കും. കരുവാറ്റ ഷാജി ബില്‍ഡിങ്ങില്‍ സാജുവിന്റെ ഭാര്യ നീതു ഉള്‍പ്പെടെയുള്ള 19 നഴ്‌സുമാര്‍ കഴിഞ്ഞ ജൂണ്‍ 10 മുതല്‍ സംഘര്‍ഷമേഖലയില്‍ കഴിയുകയാണ്. നാട്ടിലേക്ക് വരാന്‍ ആസ്പത്രി അധികൃതര്‍ സമ്മതിച്ചില്ല. പാസ്‌പോര്‍ട്ടും മറ്റ് രേഖകളുമെല്ലാം അധികൃതര്‍ പിടിച്ചുവച്ചു. കരാര്‍ കാലാവധി കഴിയാതെ പോകാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലായിരുന്നു ആസ്പത്രി മാനേജ്‌മെന്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.