You are Here : Home / News Plus

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം

Text Size  

Story Dated: Sunday, June 15, 2014 07:17 hrs UTC

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ വീണ്ടും അതിക്രമം. രണ്ട് ദളിത് സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് മാവില്‍ കെട്ടിത്തൂക്കിയ സംഭവമുണ്ടായ ബദായൂമില്‍ തന്നെ 32 കാരി കൂട്ട ബലാത്സംഗത്തിനിരയായി. ബദായൂമിലെ ബസൗലിയില്‍ വെള്ളിയാഴ്ച രാത്രി മരുന്ന് വാങ്ങാന്‍ രണ്ട് മക്കളോടുമൊടൊപ്പം പോയ സ്ത്രീയാണ് പീഡനത്തിനിരയായത്. ഒരു പോലീസുകാരന്‍റെ  മകനടക്കം മൂന്നു പേരാണ് തന്നെ ഉപദ്രവിച്ചതെന്ന് സ്ത്രീ മൊഴി നല്‍കിയതായി സീനിയര്‍ പോലീസ് സൂപ്രണ്ടന്റ് എല്‍.ആര്‍ കുമാര്‍ അറിയിച്ചു. മരുന്ന് വാങ്ങാന്‍ പോയ തന്നേയും മക്കളേയും പോലീസുകാരന്റെ മകനായ ഹിമാന്‍ഷു നിര്‍മാണത്തിലിരിക്കുന്ന ഒരു വീട്ടില്‍ പൂട്ടിയിട്ടെന്നും പിന്നീട് മറ്റ് രണ്ടു പേരൊടൊപ്പമെത്തി പീഡിപ്പിച്ചെന്നുമാണ് മൊഴി. ശനിയാഴ്ച സ്വതന്ത്രയായ സ്ത്രീ നാട്ടുകാരോടാണ് ആദ്യം വിവരം പറഞ്ഞത്. പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് ഹിമാന്‍ഷു, പ്രമോദ് എന്ന ഖലീഫ എന്നിവര്‍ക്കെതിരെയും തിരിച്ചറിയാത്ത ഒരാള്‍ക്കെതിരെയും പോലീസ് കേസെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.