You are Here : Home / News Plus

കരിപ്പൂരില്‍ 143 കോടിയുടെ വികസന പദ്ധതി

Text Size  

Story Dated: Tuesday, January 07, 2014 03:59 hrs UTC

കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് 143 കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി വിമാനത്താവള ഡയറക്ടര്‍ പീറ്റര്‍ എബ്രഹാം അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെര്‍മിനല്‍ വിപുലീകരണത്തിനും റണ്‍വേ അറ്റകുറ്റപണിക്കും നവീകരണത്തിനുമുള്ള നടപടികളാണ് പൂര്‍ത്തിയായത്. ടെര്‍മിനല്‍ വിപുലീകരണത്തിന് 100 കോടി രൂപ വിനിയോഗിക്കും. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 20 മാസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതിയ ആഗമന ബ്ളോക്കാണ് പണിയുന്നത്. നിലവിലുള്ള ആഗമന-നിര്‍ഗമന ബ്ളോക്കുകള്‍ ഒന്നായി ബഹിര്‍ഗമന ഹാളായി മാറും. പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ എമിഗ്രേഷന്‍, കസ്റ്റംസ് സൗകര്യങ്ങള്‍ വര്‍ധിക്കും. പുതുതായി നിര്‍മിക്കുന്ന ബ്ളോക്കിന് 17,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. പുതിയ രണ്ട് എക്സ്റേ ബ്രിഡ്ജും 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ച് കണ്‍വെയര്‍ ബെല്‍റ്റും സ്ഥാപിക്കും. 48 എമിഗ്രേഷന്‍ കൗണ്ടറും 20 കസ്റ്റംസ് കൗണ്ടറും ഉണ്ടാകും. റണ്‍വേ നവീകരണത്തിന് 40 കോടി രൂപയാണ് അനുവദിച്ചത്. 12,000 അടി റണ്‍വേയില്‍ പൂര്‍ണമായും റീ കാര്‍പ്പറ്റിങ് ജോലി നടത്തും. മഴക്കാലത്തിന് മുമ്പ് പണി പൂര്‍ത്തിയാക്കാനാണ് ശ്രമം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.