You are Here : Home / News Plus

ഡാറ്റാ സെന്‍റര്‍ കൈമാറ്റക്കേസില്‍ വി.എസ് കുറ്റക്കാരനല്ലെന്ന് സി.ബി.ഐ

Text Size  

Story Dated: Friday, September 19, 2014 05:10 hrs UTC

കൊച്ചി: ഡാറ്റാ സെന്‍റര്‍ കൈമാറ്റക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ. ഡാറ്റാ സെന്‍റര്‍ കൈമാറ്റത്തില്‍ അഴിമതി നടന്നിട്ടില്ല. വിവാദ ഇടപാടുകാരന്‍ നന്ദകുമാറിന് പണം ലഭിച്ചതും ഡാറ്റാ സെന്‍റര്‍ കൈമാറ്റവുമായി യായൊരു ബന്ധവുമില്ല. ഇടപാടില്‍ സര്‍ക്കാരിന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാടിനെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐയുടെ വിശദീകരണം. സ്റ്റേറ്റ് ഡാറ്റാ സെന്‍റര്‍ നടത്തിപ്പു കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു കൈമാറിയതില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, വിവാദ ഇടനിലക്കാരന്‍ ടി.ജി. നന്ദകുമാര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നതടക്കമുള്ള ആരോപണങ്ങളാണ് സി.ബി.ഐ അന്വേഷിച്ചത്.
2008 ഏപ്രില്‍ 28ന് ഡാറ്റാ സെന്‍ററിന്‍െറ നടത്തിപ്പിന് സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചിരുന്നു. 2009ല്‍ ഈ ടെണ്ടര്‍ റദ്ദാക്കി പുതിയ ടെണ്ടര്‍ ക്ഷണിക്കുകയും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി നല്‍കുകയും ചെയ്തു. ആദ്യ ടെണ്ടര്‍ റദ്ദാക്കി യോഗ്യതാ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ത്ത് രണ്ടാം ടെണ്ടര്‍ വിളിച്ചുവെന്നും ഇത് മൂലം 5.9 കോടി രൂപക്ക് ഡാറ്റാ സെന്‍റര്‍ റിലയന്‍സ് സ്വന്തമാക്കിയെന്നുമാണ് ആരോപണം. റിലയന്‍സിന് വേണ്ടി അന്നത്തെ മുഖ്യമന്ത്രി വി.എസിന്‍െറ നിര്‍ദേശപ്രകാരമാണ് തീയതി നീട്ടിയതെന്നും ഇടപാടില്‍ ടി.ജി നന്ദകുമാറിന് പങ്കുണ്ടെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.