You are Here : Home / News Plus

സ്‌കൂള്‍വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററായി ഉയര്‍ത്തി

Text Size  

Story Dated: Wednesday, September 17, 2014 04:29 hrs UTC

സ്‌കൂള്‍വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററായി ഉയര്‍ത്തി. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ പരാതി പരിഗണിച്ചാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി വേഗപരിധി ഉയര്‍ത്തിയത്. നിലവില്‍ 40 കിലോമീറ്ററായിരുന്നു. അപകടസാധ്യത കുറയ്ക്കാനാണ് വേഗം 40 കിലോമീറ്ററായി നിശ്ചയിച്ചത്. വേഗപരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.സി സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനും കേരള റെക്കഗ്നൈസ്ഡ് സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനുമാണ് എസ്.ടി.എയ്ക്ക് മുന്നിലെത്തിയത്. മണിക്കൂറില്‍ 40 കിലോമീറ്ററായി വേഗം നിയന്ത്രിക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു പരാതി. കുട്ടികളെ കൃത്യസമയത്ത് സ്‌കൂളില്‍ എത്തിക്കാന്‍ കഴിയുന്നില്ല. ടോപ് ഗിയറില്‍ വാഹനം ഓടിക്കാന്‍ കഴിയുന്നില്ല. പുതുവാഹനങ്ങളില്‍ ടോപ് ഗിയറിലേക്ക് മാറ്റണമെങ്കില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗം കൈവരിക്കണമെന്നും ഇതിന് വേഗനിയന്ത്രണം തടസ്സമാകുന്നുവെന്നും മാനേജ്‌മെന്റുകള്‍ പരാതിപ്പെട്ടിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.