You are Here : Home / News Plus

തലസ്ഥാനം ക്ളീന്‍ ആക്കാന്‍ നടപടിയായി

Text Size  

Story Dated: Tuesday, September 09, 2014 05:01 hrs UTC

തിരുവനന്തപുരം: തിരുവനന്തപുരത്തെ നഗര മാലിന്യം നീക്കി വെടിപ്പാക്കാന്‍ നടപടി. വഴിയരികില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ കുഴിച്ചുമൂടാന്‍ ആണ് പദ്ധതി. അടുത്തമാസം രണ്ടിനു മുന്‍പ് ഈ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നീക്കം. തുടര്‍ന്നുള്ള മാലിന്യ സംസ്കരണത്തിന് ക്ളീന്‍ കേരള കമ്പനിയുമായി ധാരണയിലത്തെിയതായും മേയര്‍ അഡ്വ.കെ ചന്ദ്രിക അറിയിച്ചു. പ്ളാസ്റ്റിക്, ഇ-മാലിന്യമടക്കം ഇവര്‍ ശേഖരിക്കും.
മാലിന്യ നീക്കത്തിന് നഗര സഭാ ജീവനക്കാര്‍ക്ക് പുറമെ റെസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹകരണവും ഉറപ്പാക്കും. നിലവില്‍ നിരത്തുകളിലുള്ള മാലിന്യങ്ങള്‍ പൊതുഭൂമിയില്‍ കുഴിച്ചുമൂടും. കത്തിക്കാനാകുന്നവ കത്തിച്ചു കളയും. കിലോക്ക് അഞ്ചു രൂപ എന്ന നിരക്കില്‍ നഗരസഭ മാലിന്യം ശേഖരിച്ച് ഹിന്ദുസ്ഥാന്‍ ലാറ്റക്സിന്‍റെ സഹകരണത്തോടെ സംസ്കരിക്കും.
വാര്‍ഡുകളിലെ മാലിന്യം ശേഖരിക്കാന്‍ കിയോസ്കുകളും തുടങ്ങിയിട്ടുണ്ട്. ഇവിടെ ജൈവ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് നല്‍കണം. പാളയം, മണക്കാട് മാര്‍ക്കറ്റുകളില്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സഹായത്തോടെ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാനുള്ള സാങ്കതേിക അനുമതിയും വാങ്ങിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.