You are Here : Home / News Plus

നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് സുപ്രീംകോടതി സ്റ്റേ

Text Size  

Story Dated: Monday, September 08, 2014 06:39 hrs UTC

നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. ഒരാഴ്ചത്തേക്കാണ് ശിക്ഷ കോടതി സ്റ്റേ ചെയ്തത്. ഇന്ന് പുലര്‍ച്ചെ ഉത്തരവ് മീററ്റ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. ഈ മാസം 12ന്, വെള്ളിയാഴ്ച, തൂക്കിലേറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജൂലൈ 27നാണ് കോലിയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയത്. തുടര്‍ന്ന് ഈയാഴ്ച ശിക്ഷ നടപ്പാക്കുന്നതിന് ഗാസിയാബാദ് സെഷന്‍സ് കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചു. ശിക്ഷ നടപ്പാക്കുന്നതിനായി മീററ്റ് ജയിലിലേക്ക് കോലിയെ മാറ്റിയിരുന്നു.നോയ്ഡക്കടുത്ത് നിതാരിയില്‍ കുട്ടികളെ പീഡിപ്പിച്ചു കൊന്നു എന്ന കേസിലാണ് കോലിയെ അറസ്റ്റ് ചെയ്തത്. നിതാരിയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്നു കോലി. പതിനാല് വയസുകാരിയായ റിംപാ ഹല്‍ദറിനെ കാണാതായതോടെ 2006ലാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്. കാണാതായ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റ് കുട്ടികളെയും കോലി കൊന്നു എന്ന വിവരം പുറത്തായത്. കുട്ടികളുടെ അസ്ഥി അവശിഷ്ടങ്ങള്‍ വീടിന് സമീപത്തുള്ള ഓവു ചാലില്‍ നിന്ന് കണ്ടത്തെുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.