You are Here : Home / News Plus

ഇന്ത്യയില്‍ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജപ്പാന്‍

Text Size  

Story Dated: Tuesday, September 02, 2014 04:00 hrs UTC

അഞ്ചു വര്‍ഷത്തിനകം ഇന്ത്യയില്‍ 3.5 ട്രില്യണ്‍ യെന്നിന്റെ (രണ്ട് ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ജപ്പാന്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ബുള്ളറ്റ് ട്രെയിനടക്കമുള്ള മേഖലകളിലായിരിക്കും ജപ്പാന്‍ ഇന്ത്യയില്‍ മുതല്‍ മുടക്കുക. ജപ്പാനിലെ പൊതു സ്വകാര്യ മേഖലയില്‍ നിന്നാണ് ഇത്രയും നിക്ഷേപം ഉണ്ടാകുന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി ജപ്പാനിലെ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉച്ചവിരുന്നില്‍ പങ്കെടുത്ത് വ്യവസായികളുമായി സംവദിച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജപ്പാനില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് നല്‍കിയ എല്ലാ സൗകര്യവും ഇനി രാജ്യമൊട്ടാകെ ലഭിക്കുമെന്ന് അവര്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.