You are Here : Home / News Plus

മാനഭംഗ ശ്രമത്തിനിടെ ജീപ്പില്‍നിന്നു ചാടിയ ദേശീയ ഹാന്‍ഡ്ബാള്‍ താരത്തിന് ഗുരുതര പരിക്ക്

Text Size  

Story Dated: Saturday, June 14, 2014 05:21 hrs UTC

സ്കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റെടുക്കാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ ജീപ്പ്ഡ്രൈവര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് ചാടിയ ദേശീയ ഹാന്‍ഡ്ബാള്‍ താരത്തിന് ഗുരുതര പരിക്കേറ്റു. വയക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയത്തെുടര്‍ന്ന് പാടിയോട്ടുചാല്‍ ടൗണിലെ ജീപ്പ് ഡ്രൈവര്‍ മുണ്ടറകാനം സദേശി ഇലവുങ്കല്‍ സന്ദീപിനെ (30) പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച മൂന്നരയോടെ സംഭവം. സ്കൂളില്‍നിന്ന് കായികാധ്യാപകന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് പ്ളസ് വണ്ണിന് അപേക്ഷ നല്‍കാന്‍ സര്‍ട്ടിഫിക്കറ്റെടുക്കാന്‍ വങ്ങാട്ടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് താരത്തെ ആക്രമിച്ചത്.നടന്നുപോകുന്നതിനിടെ നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന്‍െറ ഡ്രൈവര്‍ വിളിച്ചുകയറ്റുകയും സീറ്റിലിരുന്നപ്പോള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പകച്ചുപോയ പെണ്‍കുട്ടി ഡോര്‍ തുറന്ന് പുറത്തേക്കുചാടിയതിനെ തുടര്‍ന്ന് കൈകള്‍ക്കും കാലുകള്‍ക്കും തുടയെല്ലിനും പരിക്കേല്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടത്തെിയ നാട്ടുകാര്‍ ഉടന്‍ ചെറുപുഴ സഹകരണാശുപത്രിയിലത്തെിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പെരിങ്ങോം പൊലീസ് സ്ഥലത്തത്തെി കുട്ടിയുടെ മൊഴിയെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.