You are Here : Home / News Plus

'പരസ്യ'മായി ന്യായീകരിച്ചു ദേശാഭിമാനി

Text Size  

Story Dated: Monday, December 02, 2013 10:26 hrs UTC

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ പരസ്യം ഒന്നാം പേജില്‍ നല്‍കിയ നടപടിയെ ന്യായീകരിച്ച് ദേശാഭിമാനിയുടെ മുഖപ്രസംഗം. ദേശാഭിമാനി നിലച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവരാണ് പരസ്യവിവാദത്തിന് പിന്നിലെന്നാണ് മുഖപ്രസംഗം ആരോപിക്കുന്നത്.പത്രത്തില്‍വരുന്ന വാര്‍ത്തകളെല്ലാം പത്രം നടത്തുന്ന പ്രസ്ഥാനത്തിന്റെ അഭിപ്രായമല്ല പ്രതിഫലിപ്പിക്കുക. മന്‍മോഹന്‍സിങ് മുതല്‍ ഉമ്മന്‍ചാണ്ടിവരെയും ബറാക് ഒബാമ മുതല്‍ ബഞ്ചമിന്‍ നെതന്യാഹുവരെയും ബിജു രാധാകൃഷ്ണന്‍ മുതല്‍ സരിതാനായര്‍വരെയും ഉള്ളവര്‍ പറയുന്നത് പത്രത്തില്‍ വരുന്നുണ്ട്. അതൊക്കെ പത്രത്തിന്റെ അഭിപ്രായമാണോ? വാര്‍ത്തയുടെ കാര്യംതന്നെ ഇതാണെങ്കില്‍ പരസ്യത്തിന്റെ കാര്യം പറയാനില്ല. പരസ്യം കൊടുക്കുന്നതിന് പരസ്യദാതാവിന്റെ സമസ്ത ചെയ്തികള്‍ക്കുമുള്ള ന്യായീകരണം എന്ന അര്‍ഥമില്ല. ഒരു പത്രവും അങ്ങനെ അര്‍ഥം കല്‍പ്പിക്കാറുമില്ല. എന്നിട്ടും ദേശാഭിമാനിയെ ആക്രമിക്കാന്‍ അത് ഒരു കാരണമായി’ ഇതിന് പിന്നില്‍ പത്രം നശിച്ചുകാണണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.