You are Here : Home / News Plus

പത്തനംതിട്ടയിൽ മന്ത്രവാദത്തിനിടെ പെൺകുട്ടി കൊല്ലപ്പെട്ടതായി സംശയം

Text Size  

Story Dated: Saturday, October 11, 2014 07:23 hrs UTC

മന്ത്രവാദത്തിനിടെ പെൺകുട്ടി ബന്ധുവീട്ടിൽ വെച്ച് മരിച്ചതായി സംശയം. വടശ്ശേരിക്കര കുമ്പളത്തുമൺ കലശക്കുഴി പ്രസന്നകുമാറിെൻറ മകൾ ആതിര(18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30 ഒാടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. റാന്നി സെൻറ് തോമസ് കോളജിെല ഒന്നാം വർഷ ബി.എസ്.സി വിദ്യാർഥിയാണ് മരിച്ച ആതിര.

കൈവെള്ളയിൽ പൊള്ളലിെൻറയും ശരീരത്തിലും മർദനമേറ്റതിെൻറയും പാടുകളുണ്ട്. ശരീരത്തിൽ സുഗന്ധ ദ്രവ്യങ്ങളും ഭസ്മവും പൂശിയിരുന്നത് മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടതാണെന്ന സംശയമുണ്ടാക്കി. എന്നാൽ അപസ്മാര ബാധയുള്ള കുട്ടി ഒരാഴ്ച മുമ്പ് നിലവിളക്കിനു മുകളിൽ വീണ് പൊള്ളലേറ്റതാെണന്ന് പെൺകുട്ടിയുടെ വീട്ടുകാർ അറിയിച്ചു. എന്നാൽ കൈളിൽ കർപ്പൂരം കത്തിച്ച് പൊള്ളിച്ചതിെൻറയും മർദനത്തിെൻറയും പാടുകൾ കണ്ടതിനെ തുടർന്നാണ് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചത്.

പെൺകുട്ടിയുടെ പിതൃസഹോദരനും പത്തനംതിട്ട ഡി.സി.സി ഒാഫീസ് സെക്രട്ടറിയുമായ വത്സലെൻറ ഒാമല്ലൂരിലെ വീട്ടിൽ വെച്ചാണ് മന്ത്രവാദം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. . ചോദ്യം െചയ്യാനായി പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.