You are Here : Home / News Plus

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പാട്രിക് മൊദിയാനോക്ക്

Text Size  

Story Dated: Thursday, October 09, 2014 05:18 hrs UTC

സ്റ്റോക്ഹോം: ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മൊദിയാനോക്ക് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. മിസിംഗ് പേഴ്സണ്‍, ഒൗട്ട് ഓഫ് ദി ഡാര്‍ക്, ലാകോംബെ ലൂസിയന്‍ എന്നിവയാണ് മൊദിയാനോയുടെ പ്രധാന കൃതികള്‍. ഇതില്‍ ലാകോംബെ ലൂസിയന്‍ എന്ന കൃതി ചലച്ചിത്രമാക്കിയിട്ടുണ്ട്.
ശക്തമായ മത്സരമാണ് ഇത്തവണ സാഹിത്യ നൊബേലിനായി നടന്നത്. ജപ്പാന്‍െറ ഹരുകി മുറകാമി, കെനിയയുടെ എന്‍ഗൂഗി വാ തിയോങ്കോ, ബെലാറൂസിന്‍െറ സ്വറ്റ്ലാന അലക്സീവിച്ച്, സിറിയന്‍ കവി അഡോണിസ് എന്നിവരുടെ വെല്ലുവിളി മറികടന്നാണ് മൊദിയാനോ നൊബേല്‍ സമ്മാനത്തിന് അര്‍ഹനായത്.
1945 ജൂലൈ 30നാണ് മൊദിയാനോ ജനിച്ചത്. 1968ലാണ് ആദ്യ കൃതി പുറത്തുവന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് ജനങ്ങള്‍ അനുഭവിച്ച പ്രശ്നങ്ങളാണ് മൊദിയാനോയുടെ പല സൃഷ്ടികളും അന്വേഷിക്കുന്നത്. പല കൃതികളും ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും യൂറോപിന്‍െറ പുറത്ത് കൂടുതല്‍ അറിയപ്പെട്ട എഴുത്തുകാരനല്ല മൊദിയാനോ.നൊബേല്‍ സമ്മാനം നേടുന്ന 11ാമത്തെ ഫ്രഞ്ച് എഴുത്തുകാരനാണ് മൊദിയാനോ. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.