You are Here : Home / News Plus

അമേരിക്കയില്‍ ആദ്യ എബോള മരണം

Text Size  

Story Dated: Thursday, October 09, 2014 03:48 hrs UTC

അമേരിക്കയില്‍ എബോള വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യരോഗി ഡാലസിലെ ആസ്പത്രിയില്‍ മരിച്ചു. ലൈബീരിയ പൗരന്‍ തോമസ് എറിക് ഡങ്കന്‍ (42) ആണ് മരിച്ചത്. ഡങ്കനുമായി അടുത്ത് ഇടപഴകിയ 50 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ പത്തുപേര്‍ക്ക് വൈറസ് ബാധയ്ക്കുള്ള സാധ്യത ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ രോഗലക്ഷണങ്ങളൊന്നും ഇവരില്‍ കണ്ടെത്തിയിട്ടില്ല.

ലൈബീരിയയില്‍നിന്ന് സപ്തംബര്‍ 20 ന് അമേരിക്കയിലെത്തിയ ഡങ്കന്‍ എബോള ലക്ഷണങ്ങളെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കകം ചികിത്സ തേടിയിരുന്നു. 30 നാണ് എബോളബാധ സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ നില ഗുരുതരമായി. സ്വകാര്യ കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു ഡങ്കന്‍. എബോള ബാധയെത്തുടര്‍ന്ന് ലോകത്ത് ഇതുവരെ 3,431 പേര്‍ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലിബിയ, സിയേറ ലിയോണ്‍, ഗിനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുംകൂടുതല്‍പേര്‍ മരിച്ചത്. 7,470 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.