You are Here : Home / News Plus

ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ആറിലേക്ക് മാറ്റി

Text Size  

Story Dated: Tuesday, September 30, 2014 06:42 hrs UTC

 അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ ഒക്ടോബര്‍ ആറിന് പരിഗണിക്കും. കര്‍ണാടക ഹൈകോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. തിങ്കളാഴ്ചയാണ് ജയലളിത ഹൈകോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രത്യേക കോടതി വിധി പുന$പരിശോധിക്കാനും ഹരജി നല്‍കിയിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ ശശികല, വി.എന്‍. സുധാകര്‍, ഇളവരശി എന്നിവരും ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറു കഴിയുംവരെ ജയലളിത ജയിലില്‍ തന്നെ കഴിയേണ്ടി വരും.

100 കോടി രൂപ പിഴ ചുമത്തിയ പ്രത്യകേ കോടതി ഉത്തരവ് കഠിനമാണ്. അത് കുറക്കണമെന്നും കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11നാണ് ബി. കുമാറിന്‍െറ നേതൃത്വത്തിലുള്ള ജയലളിതയുടെ അഭിഭാഷക സംഘം ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. തമിഴ്നാട്ടില്‍ നിന്നുള്ള 60ഓളം പേരടങ്ങുന്ന അഭിഭാഷക സംഘം കേസ് നടത്തിപ്പിനായി ബംഗളൂരുവില്‍ തങ്ങുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.