You are Here : Home / News Plus

നിതാരി കൂട്ടക്കൊല: സുരീന്ദര്‍ കോലിയുടെ വധശിക്ഷക്ക് വീണ്ടും സ്റ്റേ

Text Size  

Story Dated: Friday, September 12, 2014 06:56 hrs UTC

നിതാരി കൂട്ടക്കൊലക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട സുരീന്ദര്‍ കോലിയുടെ ശിക്ഷ നടപ്പാക്കുന്നത് ഒക്ടോബര്‍ 29 വരെ സുപ്രീംകോടതി സ്റ്റേ ചെയ്തു. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ കോലി സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി പരിഗണിച്ചാണ് കോടതിയുടെ സ്റ്റേ ഉത്തരവ്. പുനഃപരിശോധന ഹരജി 28ന് പരിഗണിക്കും. ജൂലൈ 27നാണ് കോലിയുടെ ദയാഹരജി രാഷ്ട്രപതി തള്ളിയത്. തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നതിന് ഗാസിയാബാദ് ഹൈകോടതി മരണവാറന്‍റ് പുറപ്പെടുവിപ്പിച്ചു. ശിക്ഷക്കായി കഴിഞ്ഞയാഴ്ച കോലിയെ മീററ്റിലെ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഒരാഴ്ചത്തേക്ക് കോടതി ശിക്ഷ സ്റ്റേ ചെയ്തു. സ്റ്റേ കോടതി ഇന്ന് വീണ്ടും നീട്ടി നല്‍കുകയായിരുന്നു.

നോയ്ഡക്കടുത്ത് നിതാരിയില്‍ കുട്ടികളെ പീഡിപ്പിച്ചു കൊന്നു എന്ന കേസിലാണ് കോലിയെ അറസ്റ്റ് ചെയ്തത്. നിതാരിയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ ജോലിക്കാരനായിരുന്നു കോലി. പതിനാല് വയസുകാരിയായ റിംപാ ഹല്‍ദറിനെ കാണാതായതോടെ 2006ലാണ് കൂട്ടക്കൊല പുറത്തറിഞ്ഞത്. കാണാതായ പെണ്‍കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റ് കുട്ടികളെയും കോലി കൊന്നു എന്ന വിവരം പുറത്തായത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.