You are Here : Home / News Plus

'സെല്‍ഫി'യെടുക്കുന്നതിനിടെ ദമ്പതികള്‍ മലഞ്ചെരുവില്‍ വീണ് മരിച്ചു

Text Size  

Story Dated: Tuesday, August 12, 2014 07:30 hrs UTC

'സെല്‍ഫി'യെടുക്കുന്നതിനിടെ ദമ്പതികള്‍ കിഴുക്കാംതൂക്കായ മലഞ്ചെരുവില്‍ വീണ് മരിച്ചു. പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ കാബോ ഡി റോക എന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ് അപകടം. സഞ്ചാരികള്‍ കടക്കാതിരിക്കാന്‍ വേലികെട്ടിയ സ്ഥലത്തേക്ക് കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പോളണ്ട് വംശജരായ ദമ്പതികള്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ആറും അഞ്ചും വയസ്സായ മക്കള്‍ നോക്കിനില്‍ക്കെയാണ് ദമ്പതികള്‍ താഴേക്ക് വീണത്. കുട്ടികള്‍ പോളിഷ് അധികൃതരുടെ അധീനതയിലാണ്. യൂറോപ്പിന്‍െറ പടിഞ്ഞാറ് ഭാഗത്തെ ഏറ്റവും വലിയ മുനമ്പാണ് കാബോ ഡി റോക. അറ്റ്ലാന്‍റിക് സമുദ്രത്തിന് അഭിമുഖമായാണ് ഈ മുനമ്പ് സ്ഥിതി ചെയ്യുന്നത്. സെല്‍ഫിയെടുക്കുന്നതിനിടെയുണ്ടായ ആദ്യത്തെ അപകടമല്ല ഇത്. കഴിഞ്ഞയാഴ്ച മെക്സിക്കോയില്‍ സ്വന്തം തലക്കുനേരെ തോക്കുചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഒരാള്‍ മരിച്ചിരുന്നു. ഷൊര്‍ണൂരില്‍ ട്രെയിനിന്‍െറ മുകളില്‍ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവം കേരളത്തിലും നടന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.