You are Here : Home / News Plus

മോദി സര്‍ക്കാരിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Text Size  

Story Dated: Tuesday, July 01, 2014 04:27 hrs UTC

ന്യൂഡല്‍ഹി:ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാതിരുന്ന തീരുമാനം ഏകപക്ഷീയമായായെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ. തന്‍റെ അറിവോ സമ്മതമോ കൂടാതെയായിരുന്നു സര്‍ക്കാരിന്‍റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി കൊളീജിയം നാലു പേരുടെ പേരുകളാണ് ജഡ്ജിമാരാക്കാന്‍ കേന്ദ്രസര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതില്‍നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തെ മാത്രം മാറ്റിനിര്‍ത്തുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് ബി.എസ് ചൗഹാന് നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് പരസ്യമായി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നിയമനം വിവാദമായതോടെ താന്‍ ജഡ്ജിയാകാനില്ലെന്ന് പ്രഖ്യാപിച്ച ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു. അദ്ദേഹം തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ താന്‍ വിദേശത്തായിരുന്നു. കുറഞ്ഞപക്ഷം തിരിച്ചെത്തുന്നത് വരെയെങ്കിലും അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.