You are Here : Home / News Plus

തിബത്തിന്‍െറ പ്രശ്നം ഇന്ത്യയുടേത് കൂടിയെന്ന് ദലൈലാമ

Text Size  

Story Dated: Thursday, September 18, 2014 05:05 hrs UTC

മുംബൈ: തിബത്തിന്‍െറ പ്രശ്നം ഇന്ത്യയുടേത് കൂടിയെന്ന് തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ നിന്നും ചൈനക്ക് പലതും പഠിക്കാനുണ്ട്. തിബത്ത് പ്രശ്നം പരിഹരിക്കാന്‍ ശക്തിയല്ല വേണ്ടതെന്നും മറിച്ച് ചര്‍ച്ചകളാണ് അനിവാര്യമെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിന്‍ പിങും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് ദലൈലാമയുടെ പ്രതികരണം.
ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങിന്‍െ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ തിബറ്റന്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഷി ജിന്‍ പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ഹൈദരാബാദ് ഹൗസിന് മുന്നിലായിരുന്നു പ്രതിഷേധം. കാറിലത്തെിയ മുപ്പതോളം വിദ്യാര്‍ഥിനികള്‍ സുരക്ഷാവലയം ഭേദിച്ച് അകത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. ചൈനാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ വിദ്യാര്‍ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഷി ജിന്‍ പിങ്ങിന്‍െറ സന്ദര്‍ശനത്തിന് മുന്നോടിയായി അഹ്മദാബാദില്‍ 82 തിബറ്റന്‍ പ്രക്ഷോഭകരെ തടവിലാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.