You are Here : Home / News Plus

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതി മുതല്‍

Text Size  

Story Dated: Monday, January 06, 2014 04:41 hrs UTC

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തുടങ്ങി. ഏപ്രില്‍ പകുതി മുതല്‍ മേയ് പകുതിവരെ സമയത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. അഞ്ചോ ആറോ ഘട്ടങ്ങളായായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യവാരമോ ഉണ്ടാകുമെന്ന് കമീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഫെബ്രുവരി രണ്ടാം വാരത്തില്‍ പാര്‍ലമെന്‍റിന്‍റെ  ബജറ്റ് സമ്മേളനം ചേര്‍ന്നേക്കും. സമ്മേളനം അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമുണ്ടാകും. പരീക്ഷാക്കാലമായതിനാല്‍ അക്കാര്യം കൂടി പരിഗണിച്ചായിരിക്കും ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുക. മുമ്പത്തെപ്പോലെ വലിയ സംസ്ഥാനങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളിലും രണ്ടു ഘട്ടങ്ങളായിരിക്കും തെരഞ്ഞെടുപ്പ്. എന്നാല്‍, കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിരിക്കും. നിലവിലെ ലോക്സഭയുടെ കലാവധി മേയ് 31ന് അവസാനിക്കും. ജൂണ്‍ ഒന്നിനകം പുതിയ പാര്‍ലമെന്‍റ് നിലവില്‍ വരേണ്ടതുണ്ട്. അതനുസരിച്ചാണ് മേയ് പകുതിയോടെ പോളിങ് അവസാനിക്കുന്ന തരത്തിലുള്ള സമയക്രമം തയാറാക്കിയിരിക്കുന്നത്. മൊത്തം 80 കോടിയോളം വോട്ടര്‍മാരാണ് ഉണ്ടാകുക. ഇതില്‍ 15 കോടിയോളം പേര്‍ കന്നിവോട്ടര്‍മാരാണ്. എട്ടുലക്ഷത്തിലേറെ പോളിങ് ബൂത്തുകളും 12 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങളുമാണ് പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.