You are Here : Home / News Plus

കൊല്‍ക്കത്തയില്‍ കൂട്ട മാനംഭംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു

Text Size  

Story Dated: Wednesday, January 01, 2014 06:51 hrs UTC

 

കൊല്‍ക്കത്തയില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംഘര്‍ഷം. ടാക്സി ഡ്രൈവറുടെ മകളെ കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു തവണ ഒരേ സംഘം കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളുടെ കൂട്ടുകാരുടെ ഭീഷണി സഹിക്കാനാവാതെ കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി തീകൊളുത്തിയിരുന്നു. ഇന്നലെ മരണപ്പെടുകയും ചെയ്തു.

പെണ്‍കുട്ടി മരിച്ച ചൊവ്വാഴ്ച വൈകുന്നേരം മോര്‍ച്ചറിയില്‍ നിന്ന് പുറത്തേക്ക് എടുക്കുമ്പോള്‍ മൃതദേഹം നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോവാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, പൊലീസ് അല്ല താന്‍ ആണ് മകളെ എപ്പോള്‍ സംസ്കരിക്കണമെന്ന് തീരുമാനിക്കുക എന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ പിതാവും പൊലീസും തമ്മില്‍ രാത്രി ഏറെ വൈകുവോളം തര്‍ക്കം നടക്കുകയുണ്ടായി. ഒടുവില്‍ രാത്രി 2.30ന് ആണ് പൊലീസ് മൃതദേഹം വിട്ടുകൊടുത്തതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പൊലീസുകാര്‍ തന്നെ മൃതദേഹം സംസ്കരിക്കാന്‍ ശ്രമിക്കുകയുണ്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു.

സി.പി.എം ട്രേഡ് യൂണിയന്‍ അംഗവും കൂടിയായ പെണ്‍കുട്ടിയുടെ പിതാവ് പ്രതിഷേധ പ്രകടനത്തിനുശേഷമെ മകളുടെ മൃതദേഹം സംസ്കരിക്കൂ എന്ന് തീരുമാനിച്ചിരുന്നു. മൃതദേഹവും വഹിച്ച് പ്രകടനവുമായി സി.ഐ.ടി.യു ഓഫിസില്‍ പൊതു ദര്‍ശനത്തിന് വെക്കാന്‍ നീങ്ങുന്നതിനിടെ പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍, പിന്നീട് മൃതദേഹം സി.ഐ.ടി.യു ഓഫിസില്‍ വെക്കാന്‍ അനുവദിച്ചു. പ്രതിഷേധ പ്രകടനത്തിനുശേഷം ഇന്ന് ഉച്ചയോടെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.