You are Here : Home / News Plus

ഹമാസും ഇസ്രായേലും 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ.

Text Size  

Story Dated: Friday, August 01, 2014 06:29 hrs UTC

ഗാസയില്‍ ഹമാസും ഇസ്രായേലും 72 മണിക്കൂറിന്‍െറ നിരുപാധിക വെടിനിര്‍ത്തലിന് ധാരണ. യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരിക. ശാശ്വതമായ വെടിനിര്‍ത്തലിന് അനൗപചാരിക ചര്‍ച്ചകള്‍ ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടക്കും. ഇതിനായി ഇസ്രായേല്‍-ഫലസ്തീന്‍ പ്രതിനിധികള്‍ കൈറോയിലത്തെും. ഈജിപ്ത് സര്‍ക്കാറാണ് ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിക്കുന്നത്.വെടിനിര്‍ത്തലിനെ തങ്ങള്‍ അംഗീകരിക്കുന്നെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ അറിയിച്ചു. ഫലസ്തീനിലെ എല്ലാ പോരാളി പ്രസ്ഥാനങ്ങളും ഇത് അംഗീകരിക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് സംഘര്‍ഷത്തില്‍ നിന്ന് ശമനം ലഭിക്കാനാണ് വെടിനിര്‍ത്തലെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കാര്യത്തില്‍ ഇസ്രായേല്‍ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.