You are Here : Home / News Plus

മാനഭംഗ കേസുകളിലെ ഇരയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി

Text Size  

Story Dated: Wednesday, April 30, 2014 04:53 hrs UTC

മാനഭംഗ കേസുകളിലെ ഇരയുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ട് രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി. സംഭവം നടന്ന് 24 മണിക്കൂറിനകം ഇരയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തണം. ഇതിലൂടെ വിചാരണയില്‍ നേരിടുന്ന കാലതാമസവും പ്രതികള്‍ രക്ഷപ്പെടുന്നതും ഒഴിവാക്കാനാകും. വനിതാ മജിസ്ട്രേറ്റിന്‍െറ മുമ്പില്‍ ഇരയെ ഹാജരാക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് ഗ്യാന്‍സുധാ മിശ്ര അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തേണ്ടതില്ല. 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുമ്പില്‍ മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍  അതിന്‍െറ കാരണം അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരിക്കണം. മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പ് ഇരയെ വൈദ്യപരിശോധനക്ക് വിധേയമാക്കണം. ബലാത്സംഗത്തെക്കുറിച്ച് വിവരം ലഭിച്ച തീയതിയും സമയവും അന്വേഷണ ഉദ്യോഗസ്ഥന്‍ മജിസ്ട്രേറ്റിനെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.