You are Here : Home / News Plus

സ്പെക്ട്രം ലേലം കഴിഞ്ഞു; സര്‍ക്കാറിന് 61,162 കോടി

Text Size  

Story Dated: Friday, February 14, 2014 03:56 hrs UTC

വ്യാഴാഴ്ച അവസാനിച്ച സ്പെക്ട്രം ലേലത്തില്‍ സര്‍ക്കാറിന് ലഭിക്കുന്നത് 61,162.22 കോടി രൂപ. 2ജി സേവനം നല്‍കുന്നതിനുള്ള 900 മെഗാഹെട്സ്, 1800 മെഗാഹെട്സ് ബാന്‍ഡുകളിലേക്കുള്ള ലേലമാണ് 10 ദിവസമായി നടന്നത്. കമ്പനികള്‍ക്ക് തവണകളായി പണം നല്‍കാമെന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാറിന് ലഭിക്കുക 18,273 കോടി രൂപയാണ്. 68 റൗണ്ട് നീണ്ട ലേലത്തില്‍ എട്ട് ടെലികോം കമ്പനികളാണ് രംഗത്തുണ്ടായിരുന്നത്. 2010ല്‍ 3ജി സ്പെക്ട്രം ലേലത്തില്‍ ലഭിച്ചത് 67,718.95 കോടി രൂപയാണ്. ഇതിന്‍റെ  90 ശതമാനത്തോളം തുകയാണ് ഇത്തവണ ലഭിച്ചത്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം, എയര്‍സെല്‍, ടാറ്റ ടെലി സര്‍വീസസ്, ടെലിവിങ്സ് (യൂണിനോര്‍), റിലയന്‍സ് കമ്യൂണിക്കേഷന്‍സ് എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലത്തിലൂടെ 11,200 കോടി രൂപ ലഭിക്കുമെന്നായിരുന്നു സര്‍ക്കാറിന്‍റെ  കണക്കുകൂട്ടല്‍. ലേലത്തില്‍ സര്‍ക്കാറിന് സന്തോഷമുണ്ടെന്ന് വാര്‍ത്താവിനിമയ മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. മൂന്നു നഗരങ്ങളില്‍ മാത്രമുള്ള 900 മെഗാഹെട്സ് ബാന്‍ഡില്‍ നടന്ന ലേലത്തില്‍ 23,600 കോടി രൂപയാണ് ലഭിച്ചത്. 1800 മെഗാഹെട്സ് ബാന്‍ഡില്‍ ലഭിച്ചത് 37,700 കോടി രൂപയും. ഏതൊക്കെ കമ്പനികള്‍ക്കാണ് സ്പെക്ട്രം ലഭിച്ചതെന്ന വിശാദംശങ്ങള്‍ ലഭ്യമായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.