You are Here : Home / News Plus

ഷാനിമോളുടെ കത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് സുധീരന്‍

Text Size  

Story Dated: Monday, May 05, 2014 06:09 hrs UTC

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍്റ് തന്നെ അവഹേളിച്ചെന്ന ഷാനിമോള്‍ ഉസ്മാന്‍്റെ കത്തിന് മറുപടിയുമായി വി.എം സുധീരന്‍. കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും ഷാനിമോളുടെ നീക്കം സദുദ്ദേശപരമല്ളെന്നും സുധീരന്‍ പറഞ്ഞു. ഷാനിമോള്‍ ആരോപണം ഉന്നയിക്കാന്‍ തെരഞ്ഞെടുത്ത സമയം സംശയമുണ്ടാക്കുന്നതാണ്. മദ്യ നയം ഉള്‍പ്പെടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്ന് സംശയിക്കുന്നു. തന്നെ വിമര്‍ശിക്കുന്നവരുടെ കയ്യിലെ കരുവായി ഷാനിമോള്‍ മാറിയെന്നും സുധീരന്‍ പറഞ്ഞു.
സത്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് കത്തില്‍ പറയുന്നത്. മത്സരിക്കാന്‍ സീറ്റു കിട്ടാത്തതു മുതല്‍ ഷാനിമോള്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് പേര് നിര്‍ദേശിക്കുമെന്ന് ഷാനിമോള്‍ പ്രതീക്ഷിച്ചു. ഷാനിമോള്‍ക്ക് മത്സരിക്കാന്‍ സീറ്റു നല്‍കുന്നതിനെ താന്‍ പിന്തുണച്ചിരുന്നതായും സുധീരന്‍ പറഞ്ഞു.
കെ.സി വേണുഗോപാലിനെതിരെ വ്യക്തി വിരോധം തീര്‍ക്കുന്ന തരത്തിലാണ് ഷാനിമോള്‍ കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ സംസാരിച്ചത്. വേണ്ടത്ര തെളിവില്ലാതെ സരിതയെയും കെ.സി.വേണുഗോപാലിനെയും ചേര്‍ത്ത് ഷാനിമോള്‍ ആരോപണം ഉന്നയിച്ചു. വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നാണ് ആവശ്യപ്പെട്ടതെന്നും ഷാനിമോളെ അവഹേളിച്ചിട്ടില്ളെന്നും സുധീരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും കൂടിയാലോചിച്ചാണ് ഷാനിമോളെ താക്കീതു ചെയ്യാന്‍ തീരുമാനമെടുത്തത്.
ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചിട്ടുണ്ടെന്ന കത്തിലെ പരാമര്‍ശം ശരിയല്ല. പൊതു വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ടാകുമെന്നും വ്യക്തികളെ മോശക്കാരാക്കാന്‍ ശ്രമിച്ചിട്ടില്ളെന്നും സുധീരന്‍ വ്യകതമാക്കി. മൂലംപള്ളി, കരിമണല്‍ തുടങ്ങിയ പൊതു വിഷയങ്ങളില്‍ ഇടപെട്ടതിന്‍്റെ നേട്ടം സര്‍ക്കാറിനാണ് കിട്ടിയതെന്നും സുധീരന്‍പറഞ്ഞു.
അതേമസമയം ഷാനിമോള്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും അതിന്‍്റെ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിക്കാന്‍ എം. എം ഹസന്‍ കണ്‍വീനറായും ലാലി വിന്‍സെന്‍്റും സുരേഷ് ബാബുവും അംഗങ്ങളായി ഉപസമിതി രൂപീകരിച്ചെന്നും സുധീരന്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.