You are Here : Home / News Plus

റാന്തലുമായി നടക്കുന്ന തവളപിടിത്തക്കാരനാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Sunday, March 23, 2014 08:31 hrs UTC

കൊച്ചി . തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്നു പ്രലോഭിപ്പിച്ച് കുതിരക്കച്ചവടം നടത്തുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എറണാകുളം പ്രസ് ക്ളബിന്റെ തിരഞ്ഞെടുപ്പ് മുഖാമുഖത്തില്‍ പറഞ്ഞു.റാന്തലുമായി നടക്കുന്ന തവളപിടിത്തക്കാരനാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആദ്യം ശെല്‍വരാജിനെ പിടിച്ചു. പിന്നീട് ആര്‍എസ്പിയെ മുഴുവനായി പിടിച്ചു. ഇനിയാരെങ്കിലും വരാനുണ്ടോയെന്നാണ് അന്വേഷണം. നിലനില്‍പ്പ് അപകടത്തിലായെന്നു നന്നായി ബോധ്യപ്പെട്ടതുകൊണ്ടാണു തവളപിടിത്തത്തിന് അദ്ദേഹം ഇറങ്ങിയിരിക്കുന്നത.ആര്‍എസ്പിയെ പിടിക്കാന്‍ മുഖ്യമന്ത്രി നടത്തിയ കച്ചവടത്തോട് വി.എം. സുധീരന്‍ യോജിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. വി.എസ്. അച്യുതാനന്ദന്റെ നിലപാടുകള്‍ തെറ്റായി വ്യാഖ്യാനിച്ച് വോട്ടു നേടാമെന്ന പ്രതീക്ഷ പൊലിഞ്ഞപ്പോള്‍ വിഎസിനെ അധിക്ഷേപിക്കാനാണു കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. രാഷ്ട്രീയത്തിലെ അധാര്‍മികതയുടെ ഏറ്റവും വലിയ കച്ചവടത്തിനു ആര്‍എസ്പി ഇരയായി. 30 വര്‍ഷം ഒരുമിച്ചു നടന്ന ആളുകള്‍ ഒരു വാക്കുപോലും പറയാതെ പോയപ്പോള്‍ വിഷമമുണ്ടായി. പ്രശ്നം പരിഹരിക്കാമെന്നു സിപിഐ ഉറപ്പു കൊടുത്തതാണ്. പക്ഷെ, അവര്‍ കാര്യങ്ങള്‍ നേരത്തേ തീരുമാനിച്ചിരുന്നു. എല്‍ഡിഎഫിനു വേണ്ടി ഏറ്റവും കൂടുതല്‍ ശബ്ദിച്ച നാവായിരുന്നു പ്രേമചന്ദ്രന്റേത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.