You are Here : Home / News Plus

അഫ്ഗാനിസ്താനില്‍നിന്ന് ഇന്ത്യന്‍ വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

Text Size  

Story Dated: Tuesday, June 03, 2014 07:05 hrs UTC

ഇന്ത്യന്‍ വൈദികന്‍ അലക്‌സിസ് പ്രേംകുമാര്‍ ആന്റണിസ്വാമിയെ അഫ്ഗാനിസ്താനിലെ ഹെറാത്തില്‍നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. അഭയാര്‍ത്ഥി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍നിന്നാണ് വൈദികനെ തിങ്കളാഴ്ച ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. തീവ്രവാദികളൊന്നും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. തമിഴ്‌നാട്ടിലെ മധുരയിലുള്ള ജസ്യൂട്ട് പ്രോവിന്‍സിലെ അംഗമായിരുന്നു ഫാ. അലക്‌സിസ് പ്രേംകുമാര്‍ . സന്നദ്ധ സംഘടനയായ ജെസ്യൂട്ട് റെഫ്യൂജീ സര്‍വീസ് (ജെ ആര്‍ എസ്) ന്റെ അഫ്ഗാനിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് അദ്ദേഹമാണ്. മൂന്നുവര്‍ഷമായി അദ്ദേഹം അഫ്ഗാനിസ്താനിലുണ്ട്. ഹെറാത്ത് പ്രവിശ്യയുടെ തലസ്ഥാനമായ ഹെറാത്ത് നഗരത്തിന് പുറത്തുപോകരുതെന്ന് അദ്ദേഹത്തിന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തെ കണ്ടെത്തുന്നതിന് ഇന്ത്യന്‍ അധികൃതര്‍ അഫ്ഗാനിസ്താന്റെ സഹായം തേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.