You are Here : Home / Readers Choice

ഭാര്യയെ കൊലപ്പെടുത്തി 7വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 10, 2015 10:24 hrs UTC

ടൊറന്റോ: ഭാര്യ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന ഭര്‍ത്താവിനെ ഏഴു വര്‍ഷത്തിനുശേഷം കാലിഫോര്‍ണിയായില്‍ വെച്ച് ജൂലൈ 8 ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
2007 ഡിസംബര്‍ 24 കാനഡ മോണ്‍ട്രിയല്‍ സെന്റ് ലോറന്റ് അപ്പാര്‍ട്ട്‌മെന്റിലാണ് ഭാര്യ ഗൂര്‍ പ്രീത് കൗര്‍ (29) മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെഡ് ഷീറ്റില്‍ ചുറ്റി ബാല്‍ക്കണിയിലാണ് കൗറിന്റെ മൃതദേഹം കിടന്നിരുന്നത്.
പൊലീസിന്റെ അന്വേഷണത്തില്‍ സംഭവം നടന്ന ദിവസം രാവിലെ ഭര്‍ത്താവ് ഹരീന്ദര്‍ സിങ് കറമ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
സംഭവത്തിനുശേഷം ഹരീന്ദര്‍ സിങ് ടൊറന്റോയിലുളള കാമുകിയുടെ വീട്ടിലേക്ക് വിമാന മാര്‍ഗ്ഗം എത്തിയെന്നും അവിടെ നിന്നും വാന്‍കോറിലേക്ക് രക്ഷപ്പെട്ടുമെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിനുശേഷം ദമ്പതിമാരുടെ 18 മാസവും, 3 ആഴ്ചയും പ്രായമുളള രണ്ട് കുട്ടികളെ കൗറിന്റെ സുഹൃത്തിനെ ഏല്പിച്ചാണ് ഹരീന്ദര്‍ സ്ഥലം വിട്ടത്.
ഏഴു വര്‍ഷമായി ഇന്റര്‍പോളിന്റെ സഹായത്തോടെ സിങ്ങിനെ അന്വേഷിച്ചു വരികയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ ഉണ്ടെന്നുളള വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ സിങ്ങിനെ പൊലീസ് പിടികൂടുകയായിരുന്നു.
മോണ്‍ടിയന്‍ ഗസ്റ്റില്‍ പത്ത് പിടികിട്ടാപുള്ളികളുടെ ലിസ്റ്റില്‍ സിങ്ങും ഉള്‍പ്പെട്ടിരുന്നു. പിടിയിലായ സിങിനെ തുടര്‍നടപടികള്‍ക്കായി മോണ്‍ട്രിയിലേക്ക് അയയ്ക്കുന്നതിനുളള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.