You are Here : Home / Readers Choice

വെടിയുണ്ട ഏല്ക്കാതെ പോക്കറ്റ് ബൈബിള്‍ രക്ഷപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 25, 2014 11:22 hrs UTC

ഡെ ടൌണ്‍ (ഒഹായൊ) . തുടര്‍ച്ചയായി നെഞ്ചിനുനേരെ പാഞ്ഞു വന്ന രണ്ടു വെടിയുണ്ടകള്‍ മാറ് തുളച്ചു പോകാതെ ബൈബിള്‍ രക്ഷപ്പെടുത്തിയ സംഭവം ഇന്ന് ഒഹായൊയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 24-ാം തിയതി തിങ്കളാഴ്ച രാവിലെ 5.30 ന് യന്ത്ര തകരാറു സംഭവിച്ച വാഹനം പരിശോധിക്കുന്നതിനിടെ വാഹനത്തിന്റെ ഡ്രൈവറെ ലക്ഷ്യമാക്കി വളരെ അടുത്തു നിന്ന് ആക്രമി വെടിയുതിര്‍ത്തുവെങ്കിലും ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന ചെറിയ ബൈബിളിലാണ് രണ്ട് വെടിയുണ്ടകളും തറച്ചത്. ശരീരത്തില്‍ ചുറ്റികകൊണ്ട് അടിക്കുന്നതുപോലെയാണ് തനിക്കനുഭവപ്പെട്ടതെന്ന് 46 കാരനായ ഡ്രൈവര്‍ വാഗ്നര്‍ പറഞ്ഞു.

 

രണ്ടു വെടിയേറ്റ് വാഗ്നര്‍ ആക്രമിയെ കീഴടക്കുവാനുളള ശ്രമത്തില്‍ മൂന്നാമതും ആക്രമി നിറയൊഴിച്ചിരുന്നു കാലില്‍ തറച്ച വെടിയുണ്ട നീക്കം ചെയ്യുന്നതിനായി വാഗ്നറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമി സംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായി ഡെ ടൌണ്‍ പൊലീസ് സാര്‍ജന്റ് മെക്കിള്‍ പോളി പറഞ്ഞു. ആക്രമി സംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്തായാലും പോക്കറ്റിലുണ്ടായിരുന്ന ബൈബിളിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകയില്ല എന്നാണ് വാഗ്നര്‍ പറഞ്ഞത്. അത്ഭുതകരമായി പിതാവ് രക്ഷപ്പെട്ടതില്‍ മകന്‍ വാഗ്നര്‍ ജൂനിയര്‍ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ കൃതാര്‍ത്ഥരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.