You are Here : Home / Readers Choice

ജയില്‍ ശിക്ഷക്കു വിധിച്ച ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട പ്രതിയെ ടെക്‌സസ്സിലെത്തിച്ചു

Text Size  

Story Dated: Friday, July 17, 2015 10:29 hrs UTC

ടെക്‌സസ് : കാമുകിയും, മൂന്ന് കുട്ടികളുടെ മാതാവുമായ ഹെര്‍മില്ല ഗാര്‍സിയ ഹെര്‍ണാണ്ടസിനെ വെടിവെച്ചു കൊല്ലപ്പെടുത്തിയ കേസ്സില്‍ 23 വര്‍ഷത്തെ വധശിക്ഷക്കു വിധിച്ചശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ട അമിത് ലിവിങ്ങ്സ്റ്റണ്‍(47) എന്ന ഇന്ത്യന്‍ വംശജനെ ഏഴുവര്‍ഷങ്ങള്‍ക്കുശേഷം ടെക്‌സസ്സില്‍ എത്തിച്ചു.
മറ്റൊരു കേസ്സില്‍ ഡല്‍ഹി ജയിലില്‍ കഴിഞ്ഞിരുന്ന അമിതിനെ ഡല്‍ഹിയില്‍ നിന്നും പ്രത്യേക വിമാനമാര്‍ഗ്ഗം ജൂലായ് 14ന് ടെക്‌സസ്സില്‍ കൊണ്ടുവന്നാണ് കേമറോണ്‍ കൗണ്ടി ജയിലിലേക്ക് മാറ്റിയത്.
അമിതുമായുള്ള സ്‌നേഹബന്ധം ഹെര്‍മില അവസാനിപ്പിക്കുമെന്നും, അമിതിന്റെ പുരുഷത്വത്തെ ചോദ്യം ചെയ്തതുമാണ് കാമുകിയെ വെടിവെച്ചു കൊല്ലുവാന്‍ പ്രേരിപ്പിച്ചത്.
2005 ഒക്ടോബര്‍ 4ന് ടെക്‌സസ്സില്‍ വെച്ചു നടന്ന കൊലയെ കുറിച്ച് 2007 ഫെബ്രുവരി 13ന് അമിത് കുറ്റസമ്മതം നടത്തി. ഈ കേസ്സില്‍ കാമറോണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഏബെല്‍ ലിമാസ് അമിതിന് 23 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. വിധി പ്രഖ്യാപനത്തിനു ശേഷം പ്രതിക്ക് 60 ദിവസം ഇന്ത്യയില്‍ പോയി താമസിക്കുന്നതിനുള്ള കോടതി അസാധാരണ അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട അമിത് വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പേരുകളില്‍ മുങ്ങി നടക്കുകയായിരുന്നു. 2014 മെയ് 3ന് ഹൈദരബാദില്‍ അമിത് താമസിച്ചിരുന്ന വീടിനു സമീപം വെച്ച് അറസ്റ്റു ചെയ്യപ്പെട്ടു. അമേരിക്കന്‍ പൗരനായ പ്രതി ഇന്ത്യന്‍ ലൊ എന്‍ഫോഴ്‌സ്‌മെന്റനുസരിച്ച് രജിസ്റ്റര്‍ ചെയ്യാതിരുന്നതാണ് അറസ്റ്റിനിടയാക്കിയത്. തുടര്‍ന്ന് ഡല്‍ഹി ജയിലിലേക്ക് മാറ്റി. എംബസികള്‍ തമ്മില്‍ നടന്ന ദീര്‍ഘനാളിലെ നിയമനടപടികള്‍ക്ക് ശേഷമാണ് പ്രതിയെ ടെക്‌സസ്സില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. ഇനിയുള്ള കാലം ജയിലില്‍ കഴിയാനാണ് അമിതിന്റെ വിധി. അമേരിക്കന്‍ മെഡിക്കല്‍ ബില്ലിംഗ് ട്രാന്‍സ്‌ക്രിപ്ഷണിസ്റ്റായിരുന്നു അമിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.