You are Here : Home / Readers Choice

കാന്‍സസ്-മൂന്ന് മാസം വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്ന ആദ്യ സംസ്ഥാനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, April 08, 2015 10:38 hrs UTC


കാന്‍സസ് . മൂന്ന് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭചിദ്രം വഴി പുറത്തെടുക്കുന്നത് നിയമം മൂലം നിരോധിക്കുന്ന ബില്ലില്‍ കാന്‍സസ് ഗവര്‍ണ്ണര്‍ സാം ബ്രൌണ്‍ ബാക്ക് ഇന്ന് ഒപ്പുവെച്ചു.

ഇത്തരത്തിലുളള നിയമം അംഗീകരിക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമെന്ന പദവി ഇതോടെ കാന്‍സസിന് ലഭിക്കും.

ഏപ്രില്‍ 7 ചൊവ്വാഴ്ച റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ബ്രൌണ്‍ ബാക്കിന്‍െറ ഔദ്യോഗിക വസതയില്‍ നടന്ന ഒരു  സ്വകാര്യ ചടങ്ങിലാണ് ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചത്.

ജൂലൈ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. മൂന്ന് മാസത്തോടെ ഭ്രൂണം രൂപം പ്രാപിക്കുമെന്നും അതിനുശേഷം അതിനെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതു നരഹത്യയാണെന്നു ഗര്‍ഭചിദ്രത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ വ്യക്തി സ്വാതന്ത്യ്രത്തിന്മേലുളള  കടന്നു കയറ്റമാണെന്ന് അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

മൂന്ന് മാസം മുതല്‍ 6 മാസം വരെ വളര്‍ച്ചയെത്തിയ ഭ്രൂണം നശിപ്പിക്കുന്നതിനുളള നിയമം പല സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടുണ്ട്.

കാന്‍സസില്‍ അംഗീകരിച്ച ഭ്രൂണഹത്യാ നിരോധനത്തെ ’ഡിസ്മെബേര്‍ഡ് അബോര്‍ഷന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും ഭ്രൂണഹത്യയെ എതിര്‍ക്കുന്നവരാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.