You are Here : Home / Readers Choice

സഹോദരനെ രക്ഷിക്കാനുളള ശ്രമത്തില്‍ ഇരട്ടകളില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 15, 2014 01:04 hrs UTC


                        
ഷിക്കാഗോ . അഞ്ച് മിനിട്ടിന്‍െറ വ്യത്യാസത്തില്‍ പിറന്ന് വീണ അനുജനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജേഷ്ഠനു തന്നെയാണ്. എന്നാല്‍ അനുജനെ സംരക്ഷിക്കുവാന്‍ ജീവന്‍ നല്‍കേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും ജേഷ്ഠന്‍ പ്രതീക്ഷിച്ചു കാണുകയില്ല.

സംഭവം നടന്നതു ഡിസംബര്‍ 13 ന് ശനിയാഴ്ച ഇരട്ട സഹോദരന്മാര്‍ ഡിമോറിയൊ ഡിമാസിയെ സ്കൂളില്‍ അറിയപ്പെടുന്നത് ബെയ്ലി ബോയ്സ് എന്നാണ് രണ്ടു പേര്‍ക്കും വയസ് 15. ശനിയാഴ്ച ഹൈസ്കൂള്‍ ബാസ്ക്കറ്റ് ബോള്‍ കളിക്ക് വേണ്ടിയാണ് ഇരുവരും വീട്ടില്‍ നിന്നും പുറപ്പെട്ടത്. ബസ് സ്റ്റോപില്‍ വെച്ചും, സ്കൂള്‍ ഗ്രൌണ്ടില്‍ വെച്ചും നാലു പേര്‍ ചേര്‍ന്ന് ഇവരെ കളിയാക്കി. ഇവരുടെ പോക്കറ്റില്‍ നിന്നും സാധനങ്ങള്‍ പിടിച്ചു പറിക്കുന്നതിനിടയില്‍ അനുജന്‍ നിലത്തു വീണു അനുജനെ രക്ഷിക്കുവാനുളള ശ്രമം ആക്രമിയെ പ്രകോപിതനാക്കി. പോക്കറ്റില്‍ നിന്നും തോക്കെടുത്ത് നിറയൊഴിച്ചത് ജേഷ്ഠന്‍െറ മാറിലായിരുന്നു. വെടിയേറ്റ ഡിമോറിയൊ സംഭവ സ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.

അനുജനെ നല്ലതുപോലെ നോക്കണം. ജേഷ്ഠനോട് അമ്മൂമ്മയുടെ ഉപദേശം അതു മാത്രമായിരുന്നു. രണ്ടു പേരും ഒരുമിച്ചാണ് എപ്പോഴും യാþത്ര ചെയ്യുന്നതെങ്കിലും കൂടെ ആരെങ്കിലും പോകുക പതിവായിരുന്നു. എന്നാല്‍ സംഭവം നടന്ന ദിവസം അവരോടൊപ്പം ആരും ഉണ്ടായിരുന്നില്ല. രണ്ടു പേരേയും വളര്‍ത്തിയ അമ്മൂമ്മക്ക് ദുഃഖം  അടക്കാനായില്ല.

വെടിവെച്ച പതിനേഴുകാരന്‍ കാര്‍ലോസ് ജോണ്‍സനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.