You are Here : Home / Readers Choice

അഹമ്മദിന്റെ ക്ലോക്ക് വീണ്ടും തിരിയുന്നും-15 മില്യണ്‍ നഷ്ടപരിഹാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 24, 2015 12:41 hrs UTC

ഇര്‍വിങ്ങ്(ടെക്‌സസ്): സ്വയം നിര്‍മ്മിച്ച ഡിജിറ്റല്‍ ക്ലോക്ക് അദ്ധ്യാപകരെ കാണിക്കുന്നതിന് സ്‌ക്കൂളില്‍ കൊണ്ടുവന്ന അഹമ്മദ് മൊഹമ്മദിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇര്‍വിങ്ങ് സ്‌ക്കൂള്‍ ഡിസ്ട്രിക്ടിനേയും, ഇര്‍വിങ്ങ് സിറ്റിയേയും നിയമ കുരുക്കിലേക്ക് തള്ളിവിട്ടുകൊണ്ട് ക്ലോക്ക് വീണ്ടും പ്രവര്‍ത്തന നിരതമായതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 14ന് നടന്ന സംഭവം അമേരിക്കയില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. പ്രസിഡന്റ് ഒബാമ പോലും ഈ വിഷയത്തില്‍ പ്രതികരിക്കുകയും, ഈ കൊച്ചു മിടുക്കനെ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഒക്ടോബറില്‍ യങ്ങ് സയന്റിസ്റ്റുകളുടെ എക്‌സിബിഷനില്‍ പങ്കെടുക്കുവാന്‍ വൈറ്റ് ഹൗസില്‍ എത്തിയ അഹമ്മദ് മുഹമ്മദുമായി അമേരിക്കന്‍ പ്രസിഡന്റ് സംഭാഷണത്തിലേര്‍പ്പെടുകയും, പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിനെ കണ്ടതിനു തൊട്ടടുത്തദിവസം അമേരിക്കയിലെ താമസം മതിയാക്കി മാതാപിതാക്കളോടൊപ്പം വിദ്യാഭ്യാസം തുടരുന്നതിനായി അഹമ്മദ് മുഹമ്മദ് ഖത്തറിലേക്ക് പോയി. ഇതിനുശേഷമാണ് അഹമ്മദിന്റെ അറ്റോര്‍ണി നഷ്ടപരിഹാരം കേസ്സുമായി രംഗത്തെത്തിയത്. അഹമ്മദിന് സംഭവിച്ച കടുത്ത മാനസികാഘാതത്തിന് ഇര്‍വിങ്ങ് വിദ്യാഭ്യാസ ജില്ല 5 മില്യണ്‍ ഡോളറും ഭരണഘടനാവകാശം ലംഘിച്ച കുറ്റത്തിന് ഇര്‍വിങ്ങ് സിറ്റി 10 മില്യണ്‍ ഡോളറും നഷ്ടപരിഹാരം നല്‍കുകയും, ഇരുവരും ക്ഷമാപണം എഴുതി തരികയും വേണമെന്നാണ് അറ്റോര്‍ണി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 60 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. അഹമ്മദ് മുഹമ്മദിന്റെ ക്ലോക്ക് വീണ്ടും ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നു എന്നതാണ് ഈ സംഭവം ചൂണ്ടികാണിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.