You are Here : Home / Readers Choice

ഗര്‍ഭചിദ്രം പൂര്‍ണ്ണമായും നിരോധിക്കേണ്ടതാണെന്ന് ഡോ.ബെന്‍ കാര്‍സന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, October 26, 2015 11:24 hrs UTC

ഐഓവ: ഏതൊരു സാഹചര്യത്തിയായാലും ഗര്‍ഭചിദ്രം ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ.ബെന്‍ കാര്‍സന്‍ അസന്നിഗ്ദമായി വ്യക്തമാക്കി. ഇന്ന് ഞായറാഴ്ച എന്‍.ബി.സി.യുടെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന കാര്‍സന്‍. സ്ത്രീകള്‍ ഗര്‍ഭിണികളാകുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും, എന്നാല്‍ ഗര്‍ഭാശയത്തില്‍ വെച്ചു കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് എങ്ങനെയാണ് അംഗീകരിക്കാനാകുക. മുന്‍ ബ്രെയ്ന്‍ സര്‍ജനായ ഡോ.ബെന്‍ കാര്‍സണ്‍ ചോദിച്ചു. അടിമ സമ്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും, യജമാനരുടെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഞാന്‍ അടിമ സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല അത് തെറ്റാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് ഡോ.ബെന്‍ കാര്‍സനെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ബെന്‍ കാര്‍സന്റെ പിന്തുണ സാവകാശം വര്‍ദ്ധിച്ചു വരികയാണ്. മൈക്ക് ഹക്കബി തൊട്ടു പുറകിലുണ്ട്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഹില്ലരിയും, സാന്റേഴ്‌സും, നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നു. 2016 നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി ഭരണം നിലനിര്‍ത്തുവാനാണ് സാധ്യതയെന്ന് സര്‍വ്വെ ചൂണ്ടികാണിക്കുന്നു. റിപ്പ്ബ്ലിക്കന്‍ പാര്‍ട്ടിയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകുന്നില്ല എന്നതാണ് ഡമോക്രാറ്റിന് അനുകൂല സാഹചര്യം ഒരുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.