You are Here : Home / Readers Choice

10 വയസുളള വളര്‍ത്തു മകളെ മാനഭംഗപ്പെടുത്തി കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 14, 2014 10:44 hrs UTC


                        
ഫ്ലോറിഡ . വീടിനുളളില്‍ ഉറങ്ങി കിടന്നിരുന്ന ഭാര്യയുടെ തലയ്ക്കു നേരെ വെടിയുതിര്‍ത്ത് പത്തു വയസുളള വളര്‍ത്ത് മകളെ മാനഭംഗപ്പെടുത്തി കൊന്ന ചാന്റ് വിക്ക് ബാങ്ക്സ് എന്ന 43 ക്കാരന്‍െറ വധശിക്ഷ നവംബര്‍ 13 വ്യാഴാഴ്ച വൈകിട്ട് ഫ്ലോറിഡായില്‍ നടപ്പാക്കി.

1992 ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിക്ക് 21 വയസായിരുന്നു പ്രായം. രാത്രി വരെ മദ്യപിച്ചു പുലര്‍ച്ചെ മൂന്നു മണിക്ക് വീട്ടില്‍ എത്തിയശേഷമാണ് ഭാര്യയെ വെടിവെച്ചത്. ഭാര്യ മരിച്ചു എന്ന് ഉറപ്പാക്കിയശേഷം 10 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയതിനു ജീവപര്യന്തവും കുട്ടിയെ കൊലപ്പെടുത്തിയതിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരുന്നത്. മദ്യവും മയക്കു മരുന്നുമാണ് പ്രതിയെ ക്രൂരകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിച്ചത്.

വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ് ഫിഷ് ഫ്രൈ ഉള്‍പ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണമാണ് പ്രതി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഡെത്ത് ചേംബറിലേക്ക് പ്രവേശിപ്പിച്ച പ്രതിയുടെ സിരകളിലൂടെ മാരകമായി വിഷമിശ്രിതം കുത്തിവച്ചു  വധശിക്ഷ നടപ്പാക്കുകയായിരുന്നു. വൈകിട്ട് 7.27 ന് മരണം സ്ഥിരീകരിച്ചു. മരിക്കുന്നതിനു മുമ്പ് തന്‍െറ പ്രവര്‍ത്തികള്‍ക്ക് മാപ്പ് നല്‍കണമെന്ന് വധശിക്ഷക്ക് സാക്ഷിയാകുന്നതിനു എത്തിയവരോടായി പ്രതി അപേക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.