You are Here : Home / Readers Choice

സഹോദരനെ അമ്മയുടെ മുമ്പില്‍ വെടി വെച്ച് വീഴ്ത്തിയ പതിനഞ്ചു കാരന്‍ ഇന്ന് കോടതിയില്‍ ഹാജരാക്കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 31, 2014 10:58 hrs UTC


ലാഗ്വേഗസ് . 18 വയസുകാരനായ ക്ലെറ്റണ്‍ ജൂണ്‍ 11 നുളള  ഹൈസ്കൂള്‍ ഗ്രാജുവേഷന് തയ്യാറെടുക്കുകയായിരുന്നു. അല്പം സ്വഭാവ ദൂഷ്യം ഉണ്ടായിരുന്ന ഇളയ സഹോദരനെ ഉപദേശിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പരസ്പരം വാക്കു തര്‍ക്കം, ഉണ്ടാക്കുകയും പതിനഞ്ചു വയസുളള ടര്‍ണര്‍,  ജേഷ്ഠ സഹോദരന്‍ ക്ലെറ്റന്റെ  തലയ്ക്കും നെഞ്ചിലും രണ്ടു തവണ നിറയൊഴിക്കുകയുമായിരുന്നു. മക്കള്‍ വഴക്കിടുന്നത് കേട്ട് കടന്നു വന്ന് മാതാവിന്റെ മുമ്പില്‍ വെച്ചായിരുന്നു ദയനീയ സംഭവം   അരങ്ങേറിയത്.

സ്ഥിരമായി  പളളിയില്‍ പോകാറുളള ക്ലെറ്റല്‍ നല്ല മാതൃകയുളള ഒരു യുവാവായിരുന്നു.  ജൂണ്‍ 11ന് സെയ്റ വിസ്റ്റ് ഹൈസ്കൂളില്‍ നിന്നും ജൂണ്‍ 11ന് ഗ്രാജുവേറ്റ് ചെയ്ത നവാഡ യൂണിവേഴ്സിറ്റിയില്‍ ഉപരി പഠനം നടത്തുന്നതിനുളള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഇളയ സഹോദരനാല്‍ വധിക്കപ്പെട്ടത്.

മെയ് 22 ന് നടന്ന സംഭവത്തിനുശേഷം ജയിലിലായിരുന്ന പ്രതിയെ മെയ് 30 വെളളിയാഴ്ചയാണ് ആദ്യമായി കോടതിയില്‍ ഹാജരാക്കിയത്.

ജൂണ്‍ 1 ഞായറാഴ്ച 16 വയസ് തികയുന്ന പ്രതിയെ മുതിര്‍ന്നവര്‍ക്കെതിരെയുളള കുറ്റങ്ങള്‍ ചുമത്തിയാകും വിചാരണം നടത്തുക.

സഹോദരനെ നേര്‍വഴിക്കു നടത്തുന്നതിനുളള ശ്രമത്തിനിടയിലാണ് എന്റെ മകന് ജീവന്‍ നഷ്ടപ്പെട്ടത്. മകന്‍ നഷ്ടപ്പെട്ടതിലുളള ദുഃഖം മറച്ചു വയ്ക്കാനാകാതെ വിതുമ്പി കൊണ്ട് മാതാവ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ടര്‍ണറില്‍ യാതൊരു ഭാവവ്യത്യാസവും പ്രകടമായിരുന്നില്ല. ലാസ് വേഗാസ് മെട്രോ പൊലീസ് വെളിപ്പെടുത്തിയിരുന്നതാണ് ഈ വിവരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.