You are Here : Home / Readers Choice

15 ഡോളര്‍ മണിക്കൂര്‍ വേതനമാവശ്യപ്പെട്ട് ഫാസ്റ്റ് ഫുഡ് ജീവനക്കാരുടെ പണിമുടക്കും, റാലിയും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 11, 2015 02:14 hrs UTC

അല്‍ബനി(ന്യൂയോര്‍ക്ക്): മിനിമം മണിക്കൂര്‍ വേതനം 15 ഡോളര്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി ഫാസ്റ്റ് ഫുഡ് ജീവനക്കാര്‍ ഇന്ന്(നവം.11) പണിമുടക്കും, വന്‍ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. മൈക്ക് ഡൊണാള്‍ഡ്, വെന്‍ഡീസ്, ബര്‍ഗര്‍കിങ്ങ്, കെ.എഫ്.സി. റസ്റ്റോറന്റുകളിലെ ജീവനക്കാരാണ് ഇന്ന് നടന്ന നാമത്തില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ തിരഞ്ഞെടുത്ത 270 കേന്ദ്രങ്ങളില്‍ പണിമുടക്കും, 500 സിറ്റികളില്‍ റാലിയും സംഘടിപ്പിച്ചതായി സര്‍വ്വീസ് എംബ്ലോയ്‌സ് ഇന്റര്‍നാഷ്ണല്‍ യൂണിയന്‍ വക്താക്കള്‍ അറിയിച്ചു. ഇന്ന് മില്‍ഷാക്കിയില്‍ നടക്കുന്ന പ്രസിഡന്റ് ഡിബേറ്റിന്റെ ശ്രദ്ധ ആകര്‍ഷിക്കുക എന്നത് ഇന്നത്തെ സമര ലക്ഷ്യമാണെന്നും ഇവര്‍ പറഞ്ഞു. ഫെഡറല്‍ മിനിമം വേജ് 7.25 ഡോളറാണ് 2018ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇതു 15 ഡോളര്‍ ആയും, 2021 ല്‍ സംസ്ഥാനം മുഴുവനും നടപ്പാക്കുന്നതിന് തീരുമാനം ഉള്ളതായി ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ എം കുമൊ പറഞ്ഞു. 2012 മുതലാണ് വേതന വര്‍ദ്ധനവിനായി തൊഴിലാളികള്‍ മുറവിളി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതേ ആവശ്യം ഉന്നയിച്ചു തൊഴിലാളികള്‍ 200 നഗരങ്ങളില്‍ ശക്തമായ റാലി സംഘടിപ്പിച്ചിരുന്നു. ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍ ഫെഡറല്‍ മിനിമം വേജ്് 12 ഡോളര്‍ നിശ്ചയിക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 15 ഡോളര്‍ മിനിമം വേജസ് ആക്കുന്നതിന്റെ പ്രയോജനം അമേരിക്കയിലെ മില്യണ്‍ കണക്കിന് തൊഴിലാളികള്‍ക്ക് ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.