You are Here : Home / Readers Choice

മാതാവിനേയും ബോയ് ഫ്രണ്ടിനേയും വെടിവെച്ചും, കുത്തിയും കൊലപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 05, 2016 01:14 hrs UTC

ബ്രൂക്ക്‌ലിന്‍: മാതാവിനേയും, മാതാവിന്റെ ബോയ് ഫ്രണ്ടിനേയും വെടിവെച്ചും, കുത്തിയും കൊലപ്പെടുത്തിയതായി പതിനഞ്ചു വയസ്സുള്ള മകളുടെ കുറ്റസമ്മതം.

ജനുവരി നാലിന് വൈകീട്ട് 8 മണിയോടെ ഇരുവരുടേയും അഴുകി തുടങ്ങിയ മൃതദ്ദേഹങ്ങള്‍ ബ്രൂക്ക്‌ലിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പോലീസ് കണ്ടെടുത്തു.
ഡിസംബര്‍ 28 ന് കൊല നടത്തിയെന്നാണ് മകള്‍ ഡെസ്റ്റിനി ഗാര്‍സിയ(15) പോലീസിന് നല്‍കിയ വിവരം. കൃത്യത്തിനു ശേഷം വീട്ടില്‍ നിന്നും കാറില്‍ രക്ഷപ്പെട്ട് ചില ദിവസങ്ങള്‍ പിതാവിന്റെ ഭവനത്തിനും, തുടര്‍ന്ന് ബന്ധുവീട്ടിലും താമസിച്ചു. ക്ഷേമാന്വേഷണത്തിന് അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ബന്ധുക്കളാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടത്.
മാതാവു റോസി സാഞ്ചസിന്റെ മൃതദേഹം തലക്ക് വെടിയേറ്റും, നെഞ്ചില്‍ കുത്തേറ്റ നിലയിലും അടുക്കളയിലും, ബോയ് ഫ്രണ്ട് ആന്‍ഡേഴ്‌സണ്‍ ന്യൂനസിന്റെ മൃതദേഹം പുറകില്‍ നിരവധി കുത്തേറ്റ നിലയില്‍ ബെഡ്‌റൂമിലെ കസേരയിലുമാണ് കണ്ടെത്തിയത്.
ബെഡ്‌റൂമില്‍ സൂക്ഷിച്ചിരുന്ന മാതാവിന്റെ തോക്കാണ് വെടിവെക്കുന്നതിന് ഡെസ്റ്റിനി ഉപയോഗിച്ചത്.
മാതാവിന്റെ ബോയ് ഫ്രണ്ടു നിരന്തരമായി തന്നെ പീഡിപ്പിച്ചിരുന്ന വിവരം മാതാവിനെ അറിയിച്ചിരുന്നുവെങ്കിലും, അതു കേള്‍ക്കുവാന്‍ പോലും അവര്‍ തയ്യാറാകാത്തതിന്റെ പ്രതികാരമാണ് കൊലയിലേക്ക് നയിച്ചതെന്ന് മകള്‍ പറയുമ്പോള്‍ ബന്ധുക്കള്‍ ഇത് നുണയാണെന്ന് പറയുന്നു.
ഡിസംബര്‍ 30ന് പിതാവിന്റെ വീട്ടില്‍ എത്തിയിട്ടും സംഭവത്തെകുറിച്ചു മകള്‍ ഒന്നും തന്നെ സൂചിപ്പിച്ചിരുന്നില്ല. കൃത്യം നടത്തിയത് മകള്‍ ഒറ്റക്കാണെന്ന് പറയുന്നുണ്ടെങ്കിലും രണ്ടാമതൊരാള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നു.
ഇരട്ടക്കൊല പാതകവുമായി ബന്ധപ്പെട്ടു ഡെസ്റ്റിനിയെ ഇന്ന്(ജനുവരി 5)ന് പോലീസ് അറസ്റ്റു ചെയ്തു ഷീപ്‌സ്‌ഹെഡിലുള്ള സ്റ്റേഷനിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.