You are Here : Home / വെളളിത്തിര

കൊടുത്തു കരണക്കുറ്റി നോക്കിയൊരൊണ്ണം...

Text Size  

Story Dated: Wednesday, October 03, 2018 02:46 hrs UTC

മലയാളിത്തം തുളുമ്ബുന്ന മുഖവും നിറഞ്ഞ ചിരിയുമാണ് ഭാമയുടേത്. മലയാളികളുടെ സ്വീകരണ മുറിയിലേക്ക് പാഞ്ഞു കയറിയ യുവനടിയാണ് ഭാമ. 11 വര്‍ഷം മുമ്ബ് സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നും വന്ന യുവനടിയാണ് കോട്ടയംകാരിയായ ഭാമ .നിവേദ്യം കണ്ടവരൊക്കെ ഭാമയുടെ അഭിനയത്തെ പുകഴ്ത്തുകയുണ്ടായി. അതിനുശേഷം ധാരാളം ഓഫറുകള്‍ വന്നെങ്കിലും ലോഹിതദാസിന്റെ ഉപദേശപ്രകാരം മാത്രമായിരുന്നു സിനിമകള്‍ സ്വീകരിച്ചിരുന്നത്. അതിന്റെ ഗുണവും ഭാമക്കു ലഭിക്കുകയുണ്ടായി.ഭാമയെ അടുത്തറിയുന്നവര്‍ ഞെട്ടലിലൂടെയാണ് ഈ കാര്യം ഉള്‍കൊള്ളുന്നത്. ആരോപണങ്ങള്‍ ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

ആരോപണങ്ങള്‍ തീര്‍ത്തും ശരിയാണെന്ന് താരം വ്യക്തമാക്കി. എന്നാല്‍ പ്രചരിക്കുന്ന തരത്തില്‍ അല്ല കാര്യങ്ങളെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് സെറ്റില്‍ മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് ഭാമ സംവിധായകന്റെ കരണത്തടിച്ചു എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്. ഇത് ഭാമ നിഷേധിച്ചു. ഒരു കന്നഡ സിനിമയുടെ ചിത്രീകരണവേളയിലാണ് സംഭവം. സിംലയില്‍ എത്തിയ താരം നടക്കാനിറങ്ങി. അതിനിടയില്‍ ആരോ ദേഹത്ത് തട്ടിയതായി അനുഭവപ്പെട്ടുവെന്ന് ഭാമ പറയുന്നു...ഉടനെ എന്താടാ നീ കാണിച്ചത്? കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭാമ പറഞ്ഞു. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയ ഒരു തെറ്റായിരുന്നുവെന്ന് താരം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.