You are Here : Home / എഴുത്തുപുര

ഗണേഷ്കുമാറിനും യാമിനിക്കും കോടതിയുടെ രൂക്ഷവിമര്‍ശനം

Text Size  

Story Dated: Monday, October 21, 2013 12:36 hrs UTC

മുന്‍‌മന്ത്രി കെ ബി ഗണേഷ്കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബക്കോടതിയുടെ രൂക്ഷവിമര്‍ശനം. കോടതിയില്‍ ഹാജരാകാതെ ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇരുവരും ചൊവ്വാഴ്ച ഹാജരാകണം.
കഴിഞ്ഞ ഏപ്രിലിലാണ് ഗണേഷും യാമിനിയും സംയുക്ത വിവാഹമോചനക്കേസ് സമര്‍പ്പിച്ചത്. ഇരുവരും കൌണ്‍സിലിംഗിനായി ഹാജരാകാന്‍ കോടതി ഒരു തീയതി അറിയിച്ചിരുന്നു. എന്നാല്‍ കൌണ്‍സിലിംഗിന് ഇരുവരും ഹാജരായില്ല. എന്നാല്‍
ഒത്തുതീര്‍പ്പിനായി തയ്യാറാക്കിയിരുന്ന കരാര്‍ കെ ബി ഗണേഷ്കുമാര്‍ ലംഘിച്ചതായി ഭാര്യ യാമിനി തങ്കച്ചി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇരുവരും നേരിട്ടോ അല്ലാതെയോ പരസ്പരം അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യരുതെന്ന കരാറാണ് ഗണേഷ് ലംഘിച്ചതെന്നാണ് യാമിനി ആരോപിക്കുന്നത്. കരാര്‍ ഒപ്പിട്ട് അധികം വൈകും മുമ്പ് ഗണേഷും പിതാവ് ആര്‍ ബാലകൃഷ്ണപിള്ളയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടായി എന്നാണ് യാമിനി സത്യവാങ്മൂലത്തില്‍ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.