You are Here : Home / Aswamedham 360

സന്ദീപാനന്ദ ഗിരിക്കെതിരെ ജോതിഷികൾ ഗീതയും ചൊവ്വയും

Text Size  

Story Dated: Monday, March 03, 2014 11:37 hrs UTC

 

സമീപ കാലത്ത് ഉണ്ടായ ചില വിവാദങ്ങൾക്കെതിരെ ഹിന്ദു സന്യാസിമാർക്കിടയിൽ കടുത്ത അഭിപ്രായ വിത്യാസങ്ങൾ ഉണ്ടാവുകയും മാധ്യമങ്ങളിൽ പോലും ചുടെറിയ ചർച്ചകൾ നടക്കുകയും ചെയ്തു .ഇതിൽ നിന്നെല്ലാം വളരെ വിവാദപരമായ അഭിപ്രായവുമായി സ്വാമി സന്ദീപാനന്ദഗിരി ചില പ്രസ്താവനകൾ നടത്തുകയുണ്ടായി.അതിനെതിരെ പ്രശസ്ഥജോതിഷ പണ്ഡിതൻ സുഭാഷ് ചെറുകുന്ന് വളരെ രൂക്ഷമായി പ്രതികരിക്കുന്നു 


'ഏറെ നാളായി കേരളത്തില്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരായ കട ന്നാക്രമണം പല രൂപത്തില്‍ ആവര്‍ത്തിക്കുന്നു.ശബരിമല തീര്‍ഥാട കര്‍ക്കെതിരെ,ആറന്മുളയില്‍,ഗുരുവായൂരില്‍ മലയാളികള്‍ എന്നോ ഉപേക്ഷിച്ച ഐത്താചരണം തിരികെ നടപ്പാക്കുന്ന രീതിയില്‍ ഒക്കെ അത് പ്രകടണ്.ഒരു ഭാഗത്ത് ഹൈന്ദവേതര ശക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും അതിനു പിന്നില്‍ ഉണ്ടെന്നു കാണാം.മറ്റൊരിടത്ത് പക്ഷേ, ഹിന്ദുക്കള്‍ തന്നെ-ആശ്ച്ചര്യകരം എന്ന് പറയാം കാവി വേഷം കെട്ടിയ മാരീചന്മാര്‍ പോലും അക്കൂട്ടത്തില്‍ ഉണ്ട്.ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍ കഴിക്കുന്നതിനെതിരെ,അര വയര്‍ പു ലര്‍ത്താന്‍ ദേവാര്‍ച്ചനമല്ലാതെ മറ്റൊരു വരുമാന മാര്‍ഗവും ഇല്ലാത്ത പൂജാരികള്‍ക്ക് ദക്ഷിണകൊടുക്കുന്നതിനെതിരെ,ചൊവ്വാ ദോഷം നോക്കി കല്യാണം കഴിക്കുന്നതിനെതിരെ,ജ്യോതിഷികള്‍ക്കെതിരെ എല്ലാം പ്രത്യ ക്ഷമായി തന്നെ അവര്‍ "കുരിശുയുദ്ധം" പ്രഖ്യാപിച്ചതായി കാണാന്‍ കഴിയുന്നുണ്ട്.നിസ്സാരക്കാരൊന്നും അല്ല,മള്ളൂരിനെക്കാള്‍ വലിയ ഭാഗവതാചാ ര്യന്മാരും,ഗീതോപദേശത്തില്‍ സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ പോലും "തനിക്കൊക്കായെന്നു"കരുതുന്നവരും അക്കൂട്ടത്തില്‍ ഉണ്ട്.

കേരളകൗമുദി ഫെബ്രുവരി 9-ലെ വാരാന്ത്യം നോക്കുക.ജീവിതത്തില്‍ ഒരിക്കലെങ്കിലും പെണ്ണു കെട്ടി നോക്കുകയോ,കെട്ടിച്ചു നോക്കുകയോ ചെയ്യാത്ത ഒരാളുടെ ലേഖനം കാണാം;"ജാതകം നോക്കി പെണ്ണു കെട്ടുമ്പോള്‍".വിഷയം വരാഹമിഹിരനോളം പഴയതാണ്-ചൊവ്വാ ദോഷം.ഇരുപത്താറു വയസുള്ള ബിടെക് ബിരുദധാരിയായ സുന്ദരനായ അമ്പതിനായിരം രൂപ ശമ്പളമുള്ള ഒരു യുവാവ് പെണ്ണു കെട്ടി രണ്ടാംനാള്‍ കുടുംബക്കോടതിയില്‍ വിവാഹ മോചനത്തിന് കേസ്സ് കൊടുത്തതിനെ പറ്റി സാമാന്യം മോശമല്ലാതെ വിവരിച്ചിരിക്കുന്നു. വില്ലന്‍ ജ്യോത്സ്യന്‍ ആണ്.ജ്യോത്സ്യന്‍ കെട്ടിയ പെണ്‍കുട്ടിയുടെ പൂര്‍വ കാമുകന്‍ ഒന്നും അല്ല കേട്ടോ.അയാള്‍ ജാതകം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച,കല്യാണം കഴിച്ചാല്‍ നല്ലത് തന്നെ എന്നൊരു അഭിപ്രായം പറഞ്ഞു.കല്യാണവും കഴിഞ്ഞു.പിന്നെ രണ്ടാംനാള്‍ പൊട്ടിയ അഭിപ്രായ വ്യത്യാസത്തിന്‍റെ "അമിട്ട്"ജ്യോത്സ്യന്‍ കണ്ടില്ലെന്നോ പറഞ്ഞില്ലെന്നോ ഒക്കെ ആണ് വിഷയം.തുടര്‍ന്ന് ഇന്ത്യയില്‍ വിവാഹ മോചനം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തില്‍ ആണെന്നും വിവാഹ ബന്ധങ്ങളെ വഴിയാധാരം ആക്കുന്നത് ജ്യോത്സ്യന്മാര്‍ ആണെന്നും അടച്ചാക്ഷേപി ക്കുന്നുണ്ട് ലേഖകന്‍."ചൈതന്യം"പോയി "ഗിരി"മുകളില്‍ കയറി പിന്നെ "പുരി"യിലേക്ക് ഇറങ്ങിയ ലേഖകന്‍,പുരി_പട്ടണം_യുടെ ലീലാവിലാസങ്ങളെ കുറിച്ച് ബോധമുള്ള ആള്‍ ആണ്.
 
 
 
അല്ലെങ്കില്‍ ഇക്കാലത്തും വസ്ത്രം മാറുന്ന പോലെ ഇണയെ മാറുന്ന/മാറ്റുന്ന നടീ നടന്മാരെക്കുരിച് കൃത്യമായി പറയാന്‍ കഴിയില്ലല്ലോ.അവിടെയും പക്ഷേ പഴി ജ്യോല്‍സ്യന് തന്നെ.
അതവിടെ ഇരിക്കട്ടെ,ജ്യോതിഷത്തിന്റെ,പ്രത്യേകിച്ച് വിവാഹ പൊരു ത്തം,ചൊവ്വാദോഷം എന്നിവയുടെ ശരിതെറ്റുകളെ കുറിച്ച് പറയാന്‍ വലിയൊരു ലേഖനം വേണ്ടി വരും.പലരും പലപ്പോഴും എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു തേഞ്ഞ ഒരു വിഷയം കൂടി ആണ് അത്.പക്ഷേ ഇപ്പോള്‍ എന്തുകൊണ്ടാണ് അനവസരത്തില്‍ അദ്ദേഹം അത് എടുത്തു പയോഗിക്കുന്നത് എന്നതാണ് ചിന്തിക്കേണ്ട വിഷയം.കഴിഞ്ഞ ആഗസ്റ്റില്‍ ഇതേ വ്യക്തിയുടെതായി വന്ന പ്രസ്താവന നോക്കുക:". ..ഭക്തന്‍ ദൈവത്തിന്‌ പണം നല്‍കുന്നതും മറ്റൊരു തട്ടിപ്പാണെ ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവത്തിന്‌ എന്തിനാണ്‌ പണമെന്നും അദ്ദേഹം ചോദിച്ചു. ക്ഷേത്രങ്ങളില്‍ പണം നല്‍കാതെ സമൂഹത്തിലെ മറ്റ്‌ നല്ലകാര്യങ്ങള്‍ക്ക്‌ വേണ്ടി ആ പണം ഉപയോഗിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. പുരാതന ക്ഷേത്രങ്ങളില്‍ ഭണ്ഡാരവും കാണിക്കവഞ്ചിയും ഒന്നുമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
 
 
ആധുനിക മനുഷ്യന്റെ സൃഷ്ടികളാണ്‌ ഇത്തരം ഭണ്ഡാര ങ്ങളെന്നും അദ്ദേഹം പറഞ്ഞു...." മുകളില്‍ പറഞ്ഞ ലേഖനത്തില്‍ അത് മറ്റൊരു രീതിയില്‍ അദ്ദേഹം ആവര്‍ത്തിക്കുന്നത് കാണാം."ഇത് പോലെ അന്ധവിശ്വാസം നിറക്കുന്നവയാണ് യാഗങ്ങള്‍.കോഴിക്കോട്ട് അടുത്ത കാലത്ത് സോമയാഗം നടത്തി.ഗീതയില്‍ ഇത്തരം യാഗങ്ങളെ ഇല്ലായ്മ ചെയ്യണം എന്ന്‍ വ്യക്തമായി പറയു" ."അന്ധവിശ്വാസ നിവാരണ ബില്‍ എന്ന പേരില്‍ ഹൈന്ദവമായ വിശ്വാസങ്ങള്‍ക്കെതിരെ രാജ്യമെങ്ങും കോണ്‍ഗ്രെസ്സ് സര്‍ക്കാരുകള്‍ നിയമം കൊണ്ട് വന്നുകൊണ്ടിരിക്കുന്ന കാലമാണിത്.അവിടെയാണ് ജ്യോതിഷത്തിനെതിരെയും ഒപ്പം ക്ഷേത്രാചാരങ്ങള്‍ക്ക് എതിരെയുമുള്ള ആക്രമണങ്ങള്‍ പ്രസക്തം ആകുന്നതു.
ഉപജീവനത്തിനു ഭഗവദ്ഗീതയേ സ്വീകരിക്കുകയും പ്രഭാഷണങ്ങള്‍ക്ക് ദക്ഷിണ സ്വീകരിക്കുകയും ചെയ്യുന്ന ഒരു "ഗീതോപജീവി"യില്‍ നിന്നും ഉണ്ടാകരുതാത്ത ഒരു പ്രസ്താവനയാണ് അത്.
ഭഗവദ്ഗീതയില്‍ ഇങ്ങനെ പറയുന്നു:

“ദേവാൻ ഭാവയതാനേന
തേ ദേവാ ഭാവയന്തു വ:
പരസ്പരം ഭാവയന്ത:
ശ്രേയ: പരമവാ പ്സൃഥ” (ഭഗവത്ഗീത അദ്ധ്യായം 3 ശ്ലോക 11)

ഇതുകൊണ്ട് – യജ്ഞങ്ങള്‍- കൊണ്ട് നിങ്ങള്‍ ദേവന്മാരെ സന്തോഷിപ്പി ക്കുവിന്‍ ആ ദേവന്മാര്‍ നിങ്ങളേയും സന്തോഷിപ്പിക്കട്ടെ. അന്യോന്യം സന്തോഷിപ്പിച്ച് പരമമായ ശ്രേയസ്സിനെ പ്രാപിക്കുവിന്‍.ഇതാണോ സന്ദീപന്‍ പറഞ്ഞ ആ ഗീതാ സന്ദേശം?നമ്മള്‍ ഗീതാ പണ്ഡിതര്‍ അല്ല.അതുകൊണ്ട് ഒന്നുകില്‍ അദേഹം ഗീത നന്നായി പഠിക്കട്ടെ, എന്ന്‍ ഉപദേശിക്കാനും നിവൃത്തിയില്ല.

ഇനി കുടുംബക്കോടതിയിലെ കേസുകളിലേക്ക് വരാം.അവിടെ കേസു കളുടെ എണ്ണം കൂടുന്നത് ജ്യോത്സ്യന്മാരുടെ ജാതകപൊരുത്തം ആശ്രയി ച്ചു നടത്തുന്ന വിവാഹങ്ങള്‍ കൊണ്ടാണ് എന്നതാണ് സന്ദീപന്റെ പ്രസ്താവന.ഭൂരിപക്ഷ സമുദായം എന്ന നിലയില്‍ കേസുകളില്‍ ഭൂരിപക്ഷവും ഹിന്ദുക്കളുടെതാവും എന്നത് ശരിതന്നെ.ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സഭ എടുക്കുന്ന തീരുമാനങ്ങള്‍ ആണ് പലപ്പോഴും അന്തിമം.മറ്റൊന്ന് ദൈവം യോജിപ്പിച്ചതിനെ മനുഷ്യന് വേര്‍പ്പെടുത്താന്‍ അനുവാദമില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടുതന്നെ വിവാഹമോചനത്തിനു പള്ളിയില്‍ നിന്നും അംഗീകാരം കിട്ടുക എന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിനെക്കാള്‍ കഷ്ടതരവും ആണ്. എന്നിട്ടും കുടുംബക്കോടതിയിലെ കേസുകളില്‍ 21% വും ക്രൈസ്തരുടെ തായി ഉണ്ട്.അവര്‍ ജാതകം നോക്കിയാണോ വിവാഹം കഴിക്കുന്നത്‌?എന്‍റെ അനുഭവത്തില്‍ അങ്ങനെ ചേര്‍ച്ച നോക്കി വിവാഹം കഴിക്കുന്ന ക്രൈസ്തവരും ഉണ്ട്.അവരാരും കുടുംബക്കോടതിയില്‍ പോയതായി എനിക്കറിയില്ല.മുസ്ലീം സമുദായത്തിലെ കാര്യം എല്ലാവര്‍ക്കും അറിയാം.
 
 
 
അവിടെ നൂറുശതമാനവും തീര്‍പ്പുകല്‍പ്പിക്കുന്നത് മഹല്ല് കമ്മറ്റിയാണ്.എന്നിട്ടും കേരളത്തിലെ കുടുംബകോടതികളിലെ മുസ്ലീം സാന്നിധ്യം അവരുടെ ജനസംഖ്യാ പ്രാതിനിധ്യത്തിനു ഏതാണ്ട് അടുത്താണ്."കേരളത്തിലെ വടക്കന്‍ ജില്ലകളിലൊന്നിലെ കുടുംബ കോടതിയില്‍ തീര്‍പ്പു കാത്തുകിടക്കുന്ന വിവാഹമോചനക്കേസുകളില്‍ 90 ശതമാനവും മുസ്ലിം പെണ്‍കുട്ടികളുടേതാണെന്നും ഡി.എന്‍.എ. ടെസ്റിനു ശുപാര്‍ശചെയ്ത 12 കേസുകളില്‍ എട്ടിലും ഒരുവശത്തു മുസ്ലിം പെണ്‍കുട്ടി കളാണെന്നും ഒരു അഭിഭാഷകസുഹൃത്ത് ഈയിടെ വെളിപ്പെടുത്തുകയു ണ്ടായി. ത്വലാഖ് ചൊല്ലിയതായി കാണിച്ചു ലഭിക്കുന്ന കത്തുകള്‍ ഫയല്‍ ചെയ്യുന്നതിനപ്പുറം ചില ഇടപെടലുകള്‍ നടത്താന്‍ മഹല്ല് കമ്മിറ്റികള്‍ തയ്യാറായാല്‍ ഇത്തരം മാനക്കേടുകള്‍ക്ക് അറുതി വരുത്താനാവും".(മുഹമ്മദ്‌ ഹിഷാം ,തേജസ്സ് ദ്വൈവാരിക,Fri, 14 May 2010 )എവിടെയാണ് ഇക്കാര്യത്തില്‍ ജ്യോത്സ്യന്‍റെയോ ജ്യോതിഷത്തിന്‍റെയോ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്?
 
 

കേരളത്തിലെ 52% ത്തോളം വരുന്ന ഹിന്ദുക്കളില്‍ ഹൈന്ദവ വിശ്വാസവും ആചാരങ്ങളും പിന്തുടരുന്ന എത്രപേര്‍ വിവാഹത്തിനു പൊരുത്തത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്?ജോലി,വിദ്യാഭ്യാസം, കുടുംബം, സാമൂഹിക നില,സൌന്ദര്യം,തുടങ്ങിയ പരിഗണനകള്‍ കഴിഞ്ഞേ പലരും ഓലക്കുറിയും കൊണ്ട് ജ്യോത്സ്യനെ സമീപിക്കുന്നുള്ളൂ.അപ്പോഴേക്കും കാര്യങ്ങള്‍ ഏതാണ്ടൊക്കെ തീരുമാനം ആയിക്കഴിഞ്ഞിരിക്കും.പിന്നെ വിവാഹം മുടക്കി എന്ന പേര് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കണിയാന് മുന്നില്‍ വേറെമാര്‍ഗം ഒന്നുമില്ല എന്ന് സാരം.നല്ലൊരു ശതമാനവും ജാതകം എഴുതുന്നത്‌ തന്നെ വിവാഹം അടുക്കുമ്പോള്‍ ഓര്‍മ്മയില്‍ നിന്നും കിട്ടുന്ന,സൌകര്യപ്രദമായ ഒരു ദിവസം കണക്കാക്കി ആണ്.ഹൈന്ദവ നാമധാരികള്‍ എങ്കിലും നാസ്തിക രാഷ്ട്രീയ വിശ്വാസികള്‍ ആയ വലിയൊരു വിഭാഗം ജാതകമേ നോക്കുന്നുമില്ല.

സാമൂഹിക ഘടനയില്‍ വലിയ മാറ്റം അടുത്ത കാലത്ത് ഉണ്ടായിട്ടു ണ്ട്.കൂട്ടുകുടുംബത്തിന്റെ തകര്‍ച്ച പരസ്പരം സഹിക്കാനും സഹ കരിക്കാനുമുള്ള ശേഷി ഇല്ലായ്മ,സാമ്പത്തിക സ്വയം പര്യാപ്തത,അന്യ വിശ്വാസങ്ങളുടെ സ്വാധീനം എന്നിവയൊക്കെ പലതിനെയും പോലെ വൈവാഹിക ബന്ധങ്ങളെയും സ്വാധീനിക്കുന്നുണ്ട്.അതിനനുസരിച്ച് എല്ലാ ശാസ്ത്രത്തിലും എന്ന പോലെ ജ്യോതിഷത്തിലും വരുത്തേണ്ട കാലികമായ മാറ്റങ്ങള്‍ വരുത്തുന്നില്ല എന്നത് ശരിതന്നെ.അതുകൊണ്ട് അതിന്‍റേതായ പോരായ്മയും അതിനുണ്ട്.സന്ദീപന്‍ ഉദാഹരിക്കുന്ന വേറൊരു കാര്യം നടി കാവ്യാമാധവന്‍റെ വിവാഹം ആണ്.അവരുടെ ജാതക ചേര്‍ച്ച നോക്കി ജ്യോത്സ്യന്മാര്‍ പറഞ്ഞത് കഴിഞ്ഞ മൂന്നു ജന്മവും അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആയിരുന്നത്രെ.എന്തായാലും സകലമാന ആട്ടക്കാരികളുടെയും, വിടന്മാരുടെയും വാര്‍ത്തകള്‍ അവരുടെ ഫാന്‍സു കാര്‍ക്ക് അറിയാവുന്നതിലും കൂടുതല്‍ ഈ കാഷായധാരിക്ക് അറിയാം എന്നത് സന്തോഷകരമായ കാര്യം ആണ്.
 
 
 
പക്ഷേ അവര്‍ ബാല്യകാല സുഹൃത്തുക്കള്‍ കൂടി ആയിരുന്നു എന്നറിയില്ലെന്നു മാത്രം.അതേപോലെ ദേശം,കാലം ,സംസ്കാരം എന്നിവ ജാതകപൊരുത്തം പോലെ പ്രധാനം ആണെന്നും.അപ്പോള്‍ വിവാഹത്തിന്‍റെ കാര്യത്തില്‍ ജ്യോതിഷിയുടെ പ്രാധാന്യം അത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് സാരം.കാവ്യയുടെ തന്നെ ഒരു വനിതാ വാരികയിലോ മറ്റോ കണ്ട വാക്കുകള്‍ ഇങ്ങനെയാണ് ".....ഏട്ടന് വടക്കുനിന്നുള്ള പെണ്ണ് മതിയെന്നാണ് വിചാരിക്കുന്നത്. ഒന്നൂല്യങ്കിലും സംസ്‌കാരോം ഭാഷേമൊക്കെ ഒന്നാകൂലോ......
(കാവ്യ കുറച്ചുനേരം മിണ്ടാതിരുന്നു. വെറുതെ കണ്ണുനിറഞ്ഞുപോയി. പിന്നെ ഓര്‍മയില്‍ നിന്നെന്നപോലെ തുടര്‍ന്നു.) 'ഈ ഭാഷയൊക്കെ വല്ല്യേ പ്രശ്‌നമാണ്. തെക്കുള്ളവരുടെ ഭാഷ നമുക്ക് ചിലപ്പോള്‍ ഉള്‍ക്കൊള്ളാനേ പറ്റില്ല. അമ്മേനെ 'തള്ളേ'ന്ന് വിളിക്കാന്‍ നമുക്ക് പറ്റ്വോ? ഇന്റര്‍വ്യൂകളിലും സിനിമകളിലുമൊക്കെ നമ്മക്ക് വേണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്ത് സംസാരി ക്കാം. പക്ഷേ, ജീവിതകാലം മുഴുവന്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞാല്‍ നട ക്ക്വോ? അതുകൊണ്ടാണ് ചേട്ടന് നാട്ടുകാരിയായ പെണ്ണ് മതീന്ന് ഞാന്‍ പറ യണത്. പക്ഷേ, വിധിച്ചത് എന്താണെന്ന് പറയാന്‍ പറ്റില്ല.' ചിലര്‍ക്ക് ചില മുന്‍വിധികള്‍ ഉണ്ട്.വടക്കുള്ളവര്‍ക്ക് തെക്കന്‍ എന്നാല്‍ ഭാഷയില്‍ മാത്രമല്ല സ്വഭാവത്തിലും നിഷിദ്ധന്‍ ആണ്,തിരിച്ചും.അതൊരു മാനസിക വൈരുദ്ധ്യം ആണ്.അവിടെ ജാതകത്തിന് എന്ത് റോള്‍ ആണ് ഉള്ളത്?

സന്ദീപന്‍റെ തികച്ചും മനുഷ്യത്വ രഹിതവും സാമൂഹികവിരുദ്ധമായ മുഖവും നിലപാടുകളും കൂടി ചൂണ്ടിക്കാട്ടാതെ ഈ ലേഖനം അവ സാനിപ്പിച്ചാല്‍ തെറ്റാവും.എയിഡ്സ് രോഗികളോട് പോലും ഒരുതര ത്തിലും വിവേചനം കാണിക്കരുതെന്ന് സാമൂഹിക മനസാക്ഷി നില പാടുകള്‍ സ്വീകരിച്ചിട്ടുള്ള കാലം ആണ് ഇത്.കേവലം പാണ്ട് രോഗം ഉള്ളവര്‍ക്ക് പെണ്ണു കൊടുക്കരുതെന്ന ആഹ്വാനം ലേഖനത്തില്‍ കാണാം.പാണ്ട് രോഗം ഉള്ളവര്‍ വിവാഹം കഴിക്കരുതെന്നാണത്രേ ശാസ്ത്രം.ആ രോഗം ഉള്ള പാണ്ടുവിനെ പുണര്‍ന്നത്‌ കൊണ്ടാണത്രേ മാദ്രി മരിക്കുന്നത്.ഒരു ചൊല്ല് കേട്ടിട്ടുണ്ടോ?"അഞ്ജനം എന്നത് ഞാനറിവൂ മഞ്ഞളു പോലെ വെളുത്തിരിപ്പൂ"..എന്ന്. ഈ ഗീതോപ ജീവിക്ക് ഗീത മാത്രം അല്ല മഹാഭാരതം പോലും അറിയില്ല.നമ്മളൊക്കെ വായിച്ച ഭാരതത്തില്‍ പാണ്ടു ആണ് മരിക്കുന്നത്.അദ്ദേഹത്തിന്റെ ചിതയില്‍ ചാടി മാദ്രി സതി അനുഷ്ടിക്കുകയും ആണ് ചെയ്യുന്നത്. ലേഖനം അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ അതിവേഗം നടപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.അവിടെയാണ് എന്ത് കൊണ്ട് സന്ദീപന്‍ ഈ നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം അന്വേഷി ക്കേണ്ടത്.വാസ്തവത്തില്‍ ഗീതാ ജ്ഞാനയജ്ഞം ഒക്കെ നടത്തി ഈ മാന്യന്‍ സംബാദിക്കുന്നതിന്‍റെ അത്രയൊന്നും ഒരു സാധാരണ ജ്യോല്‍സ്യ ന് വരുമാനം ഇല്ല.
 
 
 
 
പഞ്ച നക്ഷത്ര ആശ്രമത്തിന്‍റെ പടിപ്പുര പോലുള്ള ആഡംബരാലംകൃതമായ വീടു പോലും ഇല്ല. മൂന്നോ നാലോ പുഷ്പാ ഞ്ജലി ചെയ്‌താല്‍ ഇത്തിരി പൂവോ തീര്‍ത്ഥമോ ചന്ദനമോ പ്രസാദം ആയി കൊടുത്താല്‍ കിട്ടുന്ന ദക്ഷിണ കൊണ്ട് ഒരു പൂജാരിക്ക് കുടും ബം പോറ്റാനുള്ള വരുമാനവും കിട്ടുകയില്ല.അപ്പോള്‍ പാവപ്പെട്ട ജ്യോ തിഷിയോ പൂജാരിയോ അല്ല അയാളുടെ ലക്‌ഷ്യം,മറിച്ച് ഇപ്പോഴും നാട്ടിന്‍ പുറത്തെ സായം സന്ധ്യകളില്‍ വിശ്വാസത്തിന്‍റെ തിരിനാളം കെടാതെ സൂക്ഷിക്കുന്ന ക്ഷേത്രങ്ങള്‍ തന്നെയാണ്.ആ ക്ഷേത്രങ്ങളിലൊക്കെ അല്‍പ്പമെങ്കിലും പൂജകളോ വഴിപാടുകളോ നിര്‍ദ്ദേശിക്കുന്ന കണിയാ നിട്ടു കുത്തിയാല്‍ കൊള്ളുന്നത്‌ അവിടങ്ങളില്‍ ആണെന്ന് കൃത്യമായി അറിയാവുന്ന ഏതോ പാഷണ്ടന്‍റെ ബുദ്ധി ഉണ്ടായിരിക്കും ഇയാളുടെ പിറകെ എന്ന് സംശയിക്കുന്നതില്‍ തെറ്റ് പറയാന്‍ കഴിയുന്നുമില്ല.കര്‍മ്മ ബന്ധങ്ങളില്‍ പെട്ടുലഴുന്ന സാമാന്യ മനുഷ്യന്‍റെ കര്‍മ്മഫലവും അതിന്‍റെ അനുഭവവും ഒക്കെയാണ് വിവാഹം എന്നത്.അവന്‍ വിവാഹം കഴി ക്കുന്നതും ഭോഗിക്കുന്നതും സന്താനത്തെ ഉല്‍പ്പാദിപ്പിക്കുന്നതും എല്ലാം ആ വിധിക്കനുസരിച്ചാണ് നടക്കുന്നതും.തികച്ചും ആദിഭൌതികമായ കാര്യം.അതില്‍ കാഷായം ധരിച്ച് കര്‍മ്മ ഫലത്തെ അതിജീവിച്ച് മോക്ഷത്തിലേക്ക് പോകേണ്ടുന്ന,പോകാന്‍ സമൂഹത്തെ ഉദ്ബോധിപ്പി ക്കേണ്ടുന്ന ഒരു സന്യാസിക്കു എന്ത് കാര്യം ആണ് ഉള്ളത്?നേരത്തെ പറഞ്ഞപോലെ "ചൈതന്യ"ഹീനനായി,"ഗിരി"കളില്‍ നഷ്ടപ്പെട്ട,അവസാനം "പുരി"കളിലെ മായാമോഹിത വലയത്തിലേക്ക് നിപതിച്ച ഒരാളോട് പക്ഷേ നമുക്ക് ഇങ്ങനെ ഉപദേശിക്കാം,"അല്ലയോ സ്വാമിന്‍ അങ്ങ് ചൊവ്വയെ ഭയപ്പെടുന്നില്ലെങ്കില്‍ കഠിന വൈധവ്യ ദോഷം വിധിച്ച ജാതകമുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു സമൂഹത്തിനു മാതൃക കാട്ടിയാലും

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.