അമേരിക്കയില്‍ ടൊര്‍ണാഡൊ സീസന് ആരംഭിച്ചു.കനത്ത നാശനഷ്ടം;എട്ടുമരണം; നിരവധിപേര്‍ക്ക് പരിക്ക്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, April 28, 2014 09:35 hrs UTC
അര്‍ക്കന്‍സാസ് : ഏപ്രില്‍ മാസം അവസാന വാരാന്ത്യം അമേരിക്യില്‍ ടൊര്‍ണാഡൊ സീസണ് ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കിയ റിപ്പോര്‍ട്ട് അക്ഷരം പ്രതി ശരിവയ്ക്കുന്നതായിരുന്നു ഞായറാഴ്ച സെന്‍ട്രല്‍, സതേണ്‍ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ്. ചുരുങ്ങയത് എട്ടുപേരെങ്കിലും ഞായറാഴ്ച ഉണ്ടായ ടൊര്ണാഡൊയില് കൊല്ലപ്പെട്തായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒക്കലഹോമ ഒട്ടാവൊ സിറ്റിയില്‍ രണ്ടുപേരും അര്‍ക്കന്‍സാസില്‍ 6 പേരും മരണമടഞ്ഞതായും, നിരവധി പേര്‍ക്ക് പരിക്കേറ്റതായും, വീടുകള്‍ക്കും, കടകള്‍ക്കും സാരമായ നാശം സംഭവിച്ചതായും ഒട്ടാവൊ കൗണ്ടിഷെരിഫ് കൊളീന്‍ തോംപ്സണ പറഞ്ഞു. എന്നാല്‍ ഇതുവരെ ഇതിന് ഔദ്യോഗിക സ്ഥീരീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍സ്റ്റേറ്റ് 70യില്‍ ഒരു ട്രാക്ടര്‍ ടെയ്ലര് എണ്‍പത് മൈല്‍ വേഗതയില്‍ ആഞ്ഞടിച്ചകാറ്റില് പറന്നുപോയി. ഞായറാഴ്ച രാവിലെ ബേസ്ബോള്‍ വലിപ്പമുള്ള ഹെയ്ല്‍(hail) അറുപത്തിയഞ്ച് മൈല്‍ വേഗതയുള്ള കാറ്റിനോടൊപ്പം ഭൂമിയിലേക്ക് പതിച്ചത് വീടുകളുടെ മേല്‍ക്കൂരകളും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.
ഏപ്രില്‍ 27 ഞായറാഴ്ച 122 ടൊര്‍ണാഡൊ മൂന്നാം വാര്‍ഷീകദിനമായിരുന്നു. അന്ന് വീശിയടിച്ച കാറ്റില്‍ മിസ്സിസിപ്പി, അലബാമ, ടെന്നിസ്സി, വെര്‍ജീനിയ, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളില്‍ 316 പേരാണ് കൊല്ലപ്പെട്ടത്.
Comments