ടെക്സ് ചെയ്തു വിളിച്ചു വരുത്തി 15ക്കാരന് നടത്തിയ വെടിവെപ്പില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നായി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, October 28, 2014 10:22 hrs UTC
വാഷിംഗ്ടണ്‍ : ഡെയ്റ്റിങ്ങില്‍ പരാജയപ്പെട്ട പതിനഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥി, ജെയ്ലന് ഫ്രൈബര്‍ഗ്, സഹപാഠികളും, കുടുംബാംഗങ്ങളുമായ വിദ്യാര്‍ത്ഥികള്‍ക്കുനേരെ നടത്തിയ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മേരിസ് വില്ല പോലീസ് ഇന്ന് ഒക്ടോ.26 തിങ്കളാഴ്ച വെളിപ്പെടുത്തിയതാണിത്.
വാഷിംഗ്ടണ്‍ മേരിസ് വില്ല പില്‍ചക്ക് ഹൈസ്ക്കൂള് ഖാഫ്റ്റീരിയായിലേക്ക് വിദ്യാര്‍ത്ഥികളെ ടെക്സറ്റ് ചെയ്ത് വിളിച്ചുവരുത്തി, മേശക്ക് ചുറ്റുമിരുന്നിരുന്ന കുട്ടികളുടെ നേര്‍ക്കാണ് പതിനഞ്ചുക്കാരനായ വിദ്യാര്‍ത്ഥി നിറയൊഴിച്ചത്. ഒക്ടോ.24 വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ സൊ ഗെലാസ്ക്കൊ എന്ന 14 വയസ്സുള്ള വിദ്യാര്‍ത്ഥിനി തല്‍ക്ഷണം മരിച്ചിരുന്നു. തുടര്‍ന്ന് ജെയ്ലന് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് മറ്റു അഞ്ചുവിദ്യാര്ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതില്‍ ജിയ സൊറിയാന എന്ന 14 വയസ്സുള്ള വിദ്യാര്‍ത്ഥി ഞായറാഴ്ച വൈകീട്ട് മരിച്ചതോടെ വെടിവെപ്പില്‍ മരിച്ചവരുടെ അംഗസംഖ്യ മൂന്നായി. താറ്റ്ഹാച്ച്(14), ആന്‍ഡ്രൂ ഫ്രൈഡ്ല് എന്നിവരുടെ നില ഗുരുതരമായി തുടരുന്നു.
വെടിവെച്ച ജെയ്ലന് എന്ന പതിനഞ്ചുക്കാരന്‍ സ്ക്കൂള് ഫുട്ബോള്‍, സെലിംഗ്, എന്നീ ടീമുകളില്‍ അംഗമായിരുന്നു. ജെയ്ലന് ഡെയ്റ്റിങ്ങ് നടത്തിയിരുന്ന വിദ്യാര്‍ത്ഥിനി മറ്റൊരു വിദ്യാര്‍ത്ഥി ജെയ്ലന്റെ ബന്ധുവായ ആന്‍ഡ്രൂവിനെ ഡെയ്റ്റിങ്ങ് നടത്തിയതാണ് ജെയ്ലനെ പ്രകോപിപ്പിച്ചത്. കുട്ടികളുടെ ഇടയില്‍ ഡെയ്റ്റിങ്ങ് വര്‍ദ്ധിച്ചുവരുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
Comments