കലിഫോര്‍ണിയ∙ ഗൾഫ് യുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടനും മാനസിക രോഗിയുമായ ഇന്ത്യൻ അമേിരക്കൻ വംശജൻ പൊലീസ് വെടിയേറ്റു മരിച്ച കേസിൽ 2.5 മില്യൻ ഡോളർ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമായി നൽകാൻ നോർത്തേൺ കലിഫോർണിയ സിറ്റി തീരുമാനിച്ചു. 1990 ൽ ഓപ്പറേഷൻ സ്റ്റോമിൽ പങ്കെടുത്ത ശേഷം മാനസിക രോഗിയായി മാറിയ പർമിന്ദർ സങ്ങാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. 2014 ലായിരുന്നു സംഭവം.
പർമിന്ദർ സിങ് ഭാര്യമാതാവിനെ ആക്രമിക്കാൻ ശ്രമിക്കുന്നു എന്ന അറിയിപ്പിനെ തുടർന്നാണ് പൊലീസ് വീട്ടിലെത്തിയത്. പൊലീസ് വീട്ടിൽ പ്രവേശിക്കുമ്പോൾ കത്തിയുമായി പർമിന്ദർ സിങ് തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. തുടർന്നു പൊലീസ് 14 റൗണ്ട് വെടിയുതിർത്തു. വെടിയുണ്ട ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും തുളച്ചു കയറി നമിഷങ്ങൾക്കകം പർമിന്ദർ സിങ് മരണമടഞ്ഞു. ഇത്രയും ക്രൂരമായി പർമിന്ദർ സിങ്ങിനെ പൊലീസ് വധിച്ചതിനാലാണ് കുടുംബാംഗങ്ങൾ നഷ്ട പരിഹാരത്തിന് കേസ് ഫയൽ ചെയ്തത്.
Comments