You are Here : Home / USA News

സാമാ സ്റ്റാഫോര്‍ഡില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു

Text Size  

Story Dated: Sunday, June 03, 2018 02:56 hrs UTC

ഹൂസ്റ്റണ്‍: സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (സാമാ) സ്റ്റാഫോര്‍ഡില്‍ കേരളത്തനിമയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സ്റ്റാഫോര്‍ഡില്‍ നിന്നു വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളികളെ ആദരിച്ചു. ഹൂസ്റ്റണിനു സമീപമുള്ള സിറ്റിയായ സ്റ്റാഫോര്‍ഡ് ഗ്രേറ്റര്‍ ഹൂസ്റ്റണിലുള്ള മലയാളികളുടെ ആസ്ഥാനമാണ്. മലയാളി കടകളും, റെസ്റ്റോറന്റുകളും, മലയാളികളുടെ ചര്‍ച്ചുകളില്‍ ഭൂരിപക്ഷവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സ്റ്റാഫോര്‍ഡില്‍ വരാത്ത മലയാളികള്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണില്‍ വളരെ വിരളമാണ്. അവിടെ പുതുതായി രൂപംകൊണ്ട സംഘടനയാണ് സാമ.

സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് ഏഴാമത് തവണയും വിജയിച്ച കെന്‍ മാത്യു, തുടര്‍ച്ചയായി രണ്ടു പ്രാവശ്യം വാശിയേറിയ മത്സരത്തിലൂടെ മാഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാത്യു വൈരമണ്‍, മാഗിന്റെ 2018-ലെ ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ വിനോദ് വാസുദേവന്‍, പ്രോമിനേറ്റഡ് ഹോം ഓണേഴ്‌സ് അസോസിയേഷനിലേക്ക് മത്സരിച്ച് വിജയിച്ച ഡോ. ജോയി മാത്യു എന്നിവരേയാണ് സാമ ആദരിച്ചത്. സാമ പ്രസിഡന്റ് ജിജി ഒലിക്കല്‍ പ്ലാക്ക് നല്‍കി കെന്‍ മാത്യുവിനെ ആദരിച്ചു. അനില്‍കുമാര്‍ ഡോ. വൈരമണിനേയും, വി.എന്‍ രാജന്‍ ഡോ. ജോയി മാത്യുവിനേയും, ജോര്‍ജ് മണ്ണിക്കരോട്ട് വിനോദ് വാസുദേവനേയും പൊന്നാട അണിയിച്ച് ആദരിച്ചു. സാമ സ്റ്റാഫോര്‍ഡ് സിറ്റിയില്‍ ചെയ്ത സേവനങ്ങള്‍ പരിഗണിച്ച് നല്‍കിയ പ്ലാക്ക് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യുവില്‍ നിന്നു പ്രസിഡന്റ് ജിജി ഒലിക്കല്‍ സ്വീകരിച്ചു.

കെന്‍ മാത്യു, ഡോ. മാത്യു വൈരമണ്‍, ജിജി ഒലിക്കല്‍, ഡോ. ജോയി മാത്യു, വിനോദ് വാസുദേവന്‍, അനില്‍ കുമാര്‍, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.

സാമ ട്രഷറര്‍ ജിജി ജോണ്‍ എല്ലാവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു. സാമ സെക്രട്ടറി ജോജി ജോസഫ് എം.സിയായി പ്രവര്‍ത്തിച്ചു. എബി ജേക്കബ് നന്ദി പറഞ്ഞു. സാമയുടെ അംഗങ്ങള്‍ കുടുംബമായി പങ്കെടുത്ത ഈ യോഗത്തില്‍ എല്ലാവര്‍ക്കും വിരുന്ന് നല്‍കുകയും ചെയ്തു. സാമ സീനിയേഴ്‌സിനും, കുട്ടികള്‍ക്കും പ്രത്യേകം പരിപാടികള്‍ നടത്തുന്നതിനൊപ്പം ഓണാഘോഷവും സംഘടിപ്പിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.