350,000 ഡോളറിന്റെ ഹൂമണ്‍ സ്കിന്‍ ആശുപത്രിയില്‍നിന്നു കവര്‍ന്ന പ്രതി അറസ്റ്റില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, May 30, 2014 10:35 hrs UTC
പെന്‍സില്‍വാനിയ: സ്കിന്‍ ഗ്രാപ്റ്റിനു വേണ്ടി ഓര്‍ഡര്‍ ചെയ്ത മനുഷ്യശരീരത്തിലെ തൊലി(ഹൂമണ്‍ സ്കിന്‍) ആശുപത്രിയില്‍നിന്നും തുടര്‍ച്ചയായി കവര്‍ന്ന ഗാരി ഡ്യൂഡെക് എന്ന അമ്പത്തുനാലുക്കാരനായ ആശുപത്രി എക്കൗണ്ടന്റിനെ പെന്സില്വാനിയായില് മെയ് 27 ചൊവ്വാഴ്ച അറസ്റ്റു ചെയ്തു. നവംബര്‍ 2011 മുതല്‍ ജൂലായ് 2013 വരെയുള്ള കാലയളവിലാണ് മേഴ്സി ഫിലാഡല്‍ഫിയ ആശുപത്രിയില്‍ നിന്നും സ്കിന്ഗ്രാപിറ്റിനായി കൊണ്ടുവന്ന മനുഷ്യശരീരത്തിന്റെ തൊലി ഇദ്ദേഹം കളവു ചെയ്തത്. ആശുപത്രി നടത്തിയ ഓഡിറ്റിങ്ങിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തറിഞ്ഞത്.
ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ ഒന്നിലധികം തവണ സ്കിന്‍ എടുത്ത് ഗാരിയുടെ കാറില്വെക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. എന്തിനുവേണ്ടിയായിരുന്നു കളവു ചെയ്ത തൊലി ഉപയോഗിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരുന്ന-മനുഷ്യതൊലി ഭക്ഷിക്കുന്നതിനുവേണ്ടിയാണോ, സ്വന്തം ശരീരത്തില്‍ വെച്ചുപിടിപ്പിക്കുന്നതിനാണോ, അതോ ലാബ് ഷെയ്ഡ് ഉണ്ടാക്കുന്നതിനാണോ ഉപയോഗിച്ചതെന്ന് വ്യക്തമല്ല.
Comments